Sunday, October 20, 2013

താളം

മനസിൽ നിറഞ്ഞ പാട്ടിന്റെ സ്വരം അവശേഷിപ്പിച്ച
ഒരു താളം മാത്രമേ അയാള്ക്ക് കൊട്ടാൻ അറിയുമായിരുന്നുള്ളൂ.
പതുക്കെ തുടങ്ങി , ദൃതമായി മാറി രുദ്രതയിലേക്ക് പാഞ്ഞു കയറി
എവിടെ അവസാനിപ്പികണം എന്നറിയാത്ത ഒരു കൊട്ട് താളം.
അയാളുടെ ജീവിതവും ഏറക്കുറെ അങ്ങനെ തന്നെ ആയിരുന്നു. 

Sunday, October 13, 2013

യാത്രകൾ

ലക്ഷ്യമില്ല്ത്ത കുറെ യാത്രകൾ.
സത്ര ചുമര്കളിൽ നോക്കി ,കൈവരാത്ത സ്വപ്നത്തെ ഓര്ത്
ലഹരിയിൽ മയങ്ങിയ ഇരുണ്ട രാവുകൾ.
പുലരി അന്യമായ നിശതെരുവുകൾ.
കുറെ യാത്രകൾ നിന്നെ തേടി ആയിരുന്നു.
മറ്റു പലതു നിന്നിലെക്കും. 

Friday, September 6, 2013

ഒരു ചുവന്ന സ്വപ്നം

ഇരുളിൽ ആണ് സ്വപ്നം ഉണ്ടായതു. 
വെളിച്ചം കൂടിക്കൂടി വരുംതോറും സ്വപ്നത്തിന്റെ മറ്റു കുറഞ്ഞു വന്നു. 
പിന്നെയാണ് മനസിലാകുന്നത് വെളിച്ചമുണ്ടായി എന്നത് 
അവരുടെ പ്രചരണം ആയിരുന്നു എന്ന്.
കന്നുമഞ്ഞളിക്കുന്ന വെളിച്ചം പതുക്കെ സ്വപ്നങ്ങളിലേക്കും കടന്നു കയറി. 
ചുവന്ന സ്വപ്നങ്ങളുടെ നിറം പതുക്കെ മാറാൻ തുടങ്ങി. 
പുതിയ മെഴുകുതിരികൾ കത്തിക്കാൻ 
ഇരുട്ടുള്ളിടതെക്ക് പിന്നെയാരും പോയതെ ഇല്ല. 
ഇരുട്ടിനെ കാണാൻ പറ്റാത്ത വിധത്തിൽ
പ്രകാശം കണ്ണുകളെ മൂടിക്കളഞ്ഞു.

Tuesday, September 3, 2013

ഉറക്കം

ഇലക്ട്രിക്‌ ബൾബുകളുടെ വെട്ടം കൊണ്ട് രാത്രിക്ക് ഉറക്കം ഇല്ലാതെയായി. 
ഉറക്കച്ചടവിൽ അത് പകലുകളെ പ്രസവിച്ചു.
മിക്കവയും ഉറക്കം മാറാത്ത ചാപിള്ളകൾ.

Monday, September 2, 2013

മൂന്നു മനുഷ്യർ

ജനിച്ചപ്പോൾ ആയാലും സാധാരണ കുട്ടികളെ പോലെ ആയിരുന്നു. എന്ത് കൊണ്ടോ കുറെ സമയത്തേക്ക് കരഞ്ഞില്ല. ജീവിക്കാനുള്ള ആഗ്രഹം അന്ന് തന്നെ ഇല്ലായിരുന്നു എന്ന് തോന്നുന്നു. ആരോ നുള്ളി കരയിപ്പിച്ചു. എന്തിനായിരുന്നു അത്  ? പിന്നെ ജീവിതകാലം മുഴുവൻ ആ നുല്ലലിന്റെ വേദനകൊണ്ടെന്ന പോലെ അയാൾ കരഞ്ഞു കൊണ്ടിരുന്നു. എന്നും ദുഖങ്ങളിൽ സന്തോഷിച്ചു. ഓരോന്ന് പോകുമ്പോളും അടുത്തതിനെ തേടിപ്പിടിച്  പിന്നെയും പിന്നെയും സന്തോഷിച്ചു. ദുഃഖങ്ങൾ ഒന്നും ഇല്ലതെയകുംപോൾ എന്തോ ഒരു ശൂന്യത പോലെ.
                                                    ---------------------------------------

മനസിനെ സ്വയം തണുപ്പിക്കാൻ അറിയാത്ത ഒരാൾ ഉണ്ടായിരുന്നു. മനസ് പിണങ്ങി പോയ ഒരാൾ. ആവശ്യമുള്ളപ്പോൾ സ്വാന്തനത്തിന്റെ ഒരു കണിക പോലും നല്കാതെ ഇരിക്കാൻ മനസും ശരീരവും ഗൂഢാലോചന നടത്തി. സ്വന്തെ ആദ്യം അയാൾ വാക്കുകളിൽ തിരഞ്ഞു . പുസ്തകങ്ങൾ പെരുകി പെരുകി വന്നു. കുറെ കഴിഞ്ഞപ്പോൾ വാക്കുകളിൽ നിന്ന് സ്വാന്തനം അകന്നു പോയ പോലെ തോന്നി. പിന്നെ മറ്റു മനുഷ്യരിൽ അന്വേഷിച്ചു.  അയാളുടെ കണ്ണുകള അവരെ പൂർണതയുടെ മൂടുപടം അണിയിച്ചു. എന്നിട്ട്  ഭിക്ഷയായി സ്നേഹം ചോദിച്ചു. കുറേപ്പേർ അയാളെ സ്നേഹിച്ചു. പിണങ്ങിയ മനസ് അതെല്ലാം കണ്ടില്ലെന്നു വച്ച്, പിന്നെയും അയാളെ അലയാൻ വിട്ടു.

                                                      ---------------------------------------

തങ്ങളുടെ ജീവിതത്തിൽ പരാജയപ്പെട്ട ചില മാതാപിതാക്കള ഉണ്ടായിരുന്നു. വിജയത്തിന്റെ ലഹരി എങ്ങനെയോ ആസ്വദിക്കാതെ പോയവര്. മക്കളിലൂടെ വിജയം കൈവരിക്കാം എന്നവർ കരുതി. അവരിൽ ഒരാള്ക്കുണ്ടായ കുട്ടിക്ക് കാലിനു കുറച്ചു നീളം കൂടുതൽ ഉണ്ടായിരുന്നു. അവർ അവനെ ഓട്ടക്കാരനായി മാറ്റം എന്ന് തീരുമാനിച്ചു. ചെറുപ്പത്തിൽ തന്നെ വിജയത്തിന്റെ മാസ്മരികത തലയിലേക്ക് കുത്തി വെച്ച് കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ സാമാന്യം നല്ല ഓട്ടക്കാരനായി. എന്നാൽ ആരും അയാളെ നടക്കാൻ പഠിപ്പിച്ചില്ല. മുകളിലേക്ക് നോക്കി ഓടി ഓടി ഒരു ദിവസം എന്തിലോ കാൽ തട്ടി വീണു അയാൾ മരിച്ചു.
                                                    ---------------------------------------

Sunday, August 11, 2013

ചിത്രകാരൻ

വരയ്ക്കണമെന്നുണ്ടായിരുന്നു. ചെയ്യുന്ന കാര്യങ്ങളിൽ നിന്നും മനസ് പിടി തരാതെ അകന്നകന്നു പോകുമ്പോൾ തോന്നിയതാണ്. എവിടെയോ കേട്ട പഴയ വാചകം ഓർമയിൽ വന്നു. ഹൃദയം പറയുന്നത് കേള്ക്കുക. കുറച്ചു സമയം ഹൃദയത്തിന്റെ വാക്കുകൾക്കുവേണ്ടി ചെവി ചായിച്ചിട്ടും, നേർത്ത സ്പന്ദനങ്ങളുടെ ശബ്ദം അല്ലാതെ മറ്റൊന്നും കേട്ടില്ല. തിരക്കിൽ എവിടെയോ ഉപേക്ഷിച്ച കുറെ പഴയ മോഹങ്ങൾ എപ്പോലോക്കെയോ വന്നു ശല്യപ്പെടുത്തി പോയി. എന്നാൽ അവയുടെ ശബ്ദങ്ങൾ ആരവങ്ങൾ നിറഞ്ഞതായിരുന്നു. ഹൃദയത്തിന്റെ ശബ്ദമായി കാണാൻ പറ്റുന്നതിലും കൂടുതൽ ഒച്ചയും ബഹളവും നിറഞ്ഞവ. വന്ന പോലെ തന്നെ അവ പോയി. പിന്നെയും എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ. ഭ്രാന്തിന്റെ മേല്ക്കുപ്പയങ്ങൾ ധരിച്ചു , ഭ്രാന്താശുപത്രിയുടെ ചുമരുകൾക്കുള്ളിൽ ഒതുങ്ങി കൂടിയാലോ എന്നായി പിന്നത്തെ ആലോചന. അനുഭവിച്ചു എന്നൊരിക്കലും തോന്നാത്ത സ്നേഹത്തിന്റെ ഒരു കുളിര്ക്കട്ടു വന്നു ആ ചിന്തയുമായി എങ്ങോട്റെക്കോ പോയി.

ഭയത്തിന്റെ നൂല്ക്കെട്ടുകൾ ഒരു പേര് തുന്നി മുൻപിൽ വെച്ച് തന്നു. 'മടിയൻ'. ഒരു കയ്യിൽ ഈ പേര് മുൻപിൽ പിടിച്ചിട്ടു മറ്റു ആയിരം കൈകളാൽ ഭയം കെട്ടി വരിയാൻ തുടങ്ങി. എന്തെങ്കിലും ചെയ്യണം. ചായക്കൂട്ടുകളുടെ വര്ണ ലോകം എപ്പോളോ മനസ്സിൽ കയറി കൂടിയതാണ്. വരയ്ക്കാൻ തുടങ്ങാം. ആദ്യം വരക്കേണ്ടത് തന്നെ തന്നെ ആകട്ടെ. കണ്ണാടിയിലെ രൂപത്തിന് എന്തോ മനസിലെ രൂപവുമായി വലിയ പോരുതമോന്നുമില്ല, എങ്കിൽ മനസിലെ രൂപം തന്നെ ആകട്ടെ. വരയ്ക്കുവാൻ തുടങ്ങി. വരച്ചു വന്നപ്പോൾ കറുപ്പും വെളുപ്പും മാത്രമുള്ള ഒരു ചിത്രം മുൻപിൽ. എങ്കിലും ഒരു സുഖം തോന്നി. മറ്റുള്ളവർക്ക് ഈ ചിത്രം കണ്ടാൽ തന്നെ മനസിലാകുമോ ? അറിയില്ല. ചായങ്ങൾ ഉണങ്ങട്ടെ. ഉറങ്ങുവാൻ കിടന്നു.

പതിവായി കാണുന്ന ദുരന്ത ചിത്രങ്ങല്ക്കപ്പുരം അന്ന് കണ്ട സ്വപ്നത്തിനു സന്തോഷത്തിന്റെ മേമ്പൊടികൾ ഉണ്ടായിരുന്നു. 'ചിത്രകാരൻ' എന്ന് അറിയപ്പെടുന്നു.  മറ്റൊരു സ്വപ്നത്തിൽ തൂവലുകല്ക്കൊണ്ട് ചിത്രം വരയ്ക്കുന്നു.  അങ്ങനെ അങ്ങനെ പലതും. ഉണര്ന്നത് പിറ്റേ ദിവസത്തിന്റെ തിരക്കിലെക്കാന്. എപ്പോലോക്കെയോ കളിയാക്കലുകൾ കേള്ക്കുംപോഴും മനസ്സിൽ എവിടെനിന്നോ ഒരു ധര്യം വന്നു നിറഞ്ഞു. താൻ വരക്കുന്നവനാണ്. കേവലം നിറങ്ങൾ കൊണ്ട് അതി സൂഷ്മ ഭാവങ്ങളെ സന്നിവേശിപ്പിക്കുന്നവൻ. ഇന്നും വരക്കണം.

തിരിച്ച് വന്ന ഉടനെ വരയ്ക്കാൻ ഇരുന്നു. ഇനി പുതിയ വിഷയങ്ങളിലേക്ക് മനസ് പായിക്കണം. കുറെ നേരം ആലോചിച്ചു നോക്കിയിട്ടും ഒന്നും മനസിലേക്ക് വരുന്നില്ല. മനസ്സിൽ പതിഞ്ഞ മുഖങ്ങളില്ല. മനസ്സിൽ നില്ക്കുന്ന യാതൊന്നും ഇല്ല. എവിടെയോ ഒരു രൂപം പിന്നെയും തെളിഞ്ഞു വരുന്നത് കണ്ടു. അതിന്റെ നിറങ്ങളിൽ മുക്കി ഒരു  ചിത്രമാക്കി. പിന്നെയും നോക്കിയപ്പോൾ മനസ്സിൽ അപ്പോൾ തെളിഞ്ഞ തന്റെ മുഖത്തോട് മാത്രം സാമ്യം.

ദിവസങ്ങള് പലതും കടന്നു പോയി. മുറി മുഴുവൻ ചിത്രങ്ങളായി. ഒന്നിലേക്കും പിന്നീട് നോക്കുവാൻ തോന്നുന്നില്ല. എല്ലാം തന്റെ തന്നെ ഓരോരോ ഭാവങ്ങൾ. ചിലപ്പോൾ എല്ലാത്തിനും ഒരേ ഭാവങ്ങൾ ആണെന്നും തോന്നും. ശൂന്യതയുടെ ആഴങ്ങളിലേക്ക് പോകുന്നത് പോലെ. മുറ്റത്ത്‌ കിട്ടിയ ചുള്ളികൾ കൂട്ടിയിട്ട് ഒരു തീക്കൂഅന ഉണ്ടാക്കി. ഓരോന്നായി അതിലേക്കു വലിച്ചെറിഞ്ഞു. ആളിക്കത്തുന്ന തീയെ നോക്കി കുറച്ചു നേരം നിന്നു. പിന്നെ നടന്നു. ഹൃദയം അപ്പോളും എന്തോ പറയുന്നുണ്ടായിരുന്നു. എന്നാൽ അതിന്റെ ശബ്ദം വളരെ നേരത്ത് നേരത്ത് വന്നു. നടന്നിറങ്ങിയ ബഹളങ്ങൾക്ക് ഒരു ചിത്രം മാത്രം വരക്കനരിയവുന്ന ചിത്രകാരനെ ആവശ്യം ഇല്ലായിരുന്നു. വേഷങ്ങൾ വില്ക്കുന്ന കടയില ചെന്നു. പണ്ടെങ്ങോ ചെയ്തു ശീലിച്ച ജോലിക്കായുള്ള വേഷങ്ങൾ വാങ്ങി. എന്നിട്ട് അതിലേക്കു സ്വയം ഇറങ്ങി അപ്രത്യക്ഷമായി. 

Tuesday, August 6, 2013

ആര്ദ്രതയുടെ താളങ്ങൾ

ആര്ദ്രതയുടെ താളങ്ങൾ ആണെനിക്കിഷ്ടം.
പതിഞ്ഞ താളത്തിൽ ചിന്തയെ മാത്രം തൊടുന്ന സംഗീതത്തെ.
പുകയുന്ന മനസിലേക്ക് വളരെ പതുക്കെ,
ആരവങ്ങളില്ലാതെ പൊഴിയുന്ന മഴത്തുള്ളികളെ.
ആ മഴയും നനഞ്ഞു മണ്ണിന്റെ കിടക്കയിൽ കിടക്കാൻ.

Sunday, August 4, 2013

തുലാസ്

ജീവിതത്തിൽ എന്തെങ്കിലും നേടിയിട്ടുണ്ടോ ?
എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ ?
ചിലപ്പോൾ ലാഭ നഷ്ടങ്ങളുടെ തുലാസ്
എന്നോ കയ്യില നിന്ന് വീണു പോയത് കൊണ്ടാവാം
എവിടെയനത് നഷ്ടപ്പെട്ടത് ?
തിരിച്ചറിവുകൾ ഇല്ലതകാലത്ത് , അമിതഗ്ലാദത്തിന്റെ വീഞ്ഞ് നുനയുവന്വേണ്ടി
പണയപണ്ടമായി കൊടുത്തതാണോ ?
അതോ സ്നേഹമെന്ന് തോന്നിക്കുന്ന മലവേല്ലപ്പചിളിൽ ഒലിച്ചു പോയോ ?
എവിടെയാണെങ്കിലും എനിക്കിന്നത് വേണം
കണക്കുകൂട്ടലുകൾ പിഴക്കാതെ കൂട്ടുവാൻ ഒരു സഹായമായി

Monday, July 29, 2013

ഇര

ഇരകള്ക്ക് പിന്നെയും ജീവിതം ബാക്കി,
കൊല്ലാതെ കൊന്നവർ ഇന്ന് നന്മയുടെ വക്താക്കൾ
ഓര്മയുടെ ഇരുളിൽ, പുറം വെളിച്ചം കാണാതെ,
ജീവന്റെ തിരിനാളം ഊതിക്കെടുതത്തെ,
സ്വപ്നങ്ങളിൽ വെളിച്ചമെതും കാണാതെ,
ഇരകള്ക്ക് ജീവിതം പിന്നെയും ബാക്കി.
ഒരു പുലരി പിറക്കുമോ വീണ്ടും
സ്വപ്നങ്ങളിൽ വെളിച്ചം പകരുന്ന രാത്രിയിലേക്ക്‌ ചായുവാൻ
ഒരു നാലെയുണ്ടാകുമോ, ഉദിക്കുന്ന സൂരനോതുയരുവാൻ

Wednesday, July 24, 2013

മഞ്ഞണിഞ്ഞ നിലാവ്

അനന്തതയിലേക്കുള്ള യാത്ര ആരംഭിക്കുന്നതിനു മുൻപ് അയാൾ നിർത്താതെ കുറെ സമയം കരഞ്ഞു. ചുറ്റും നിൽക്കുന്നവർക്ക് അയാളുടെ കണ്ണിൽ നിന്നും പനിനീര് തുള്ളികൾ പൊഴിയുന്നതു പോലെ തോന്നി. മരുന്നുകളുടെ രൂക്ഷ ഗന്ധം പതിയെ ആ സുഗന്ധത്തിനു വഴിമാറി. പാതി ബോധത്തിൽ അയാളുടെ മനസ്സിൽ അപ്പോൾ ഓര്മ ചിത്രങ്ങൾ മിന്നി മായുകയായിരുന്നു, തെറ്റിനെയും , ശരിയും പറ്റി ആലോചിക്കെണ്ടാത്ഹില്ലാത്ത ഓര്മകളുടെ യാത്ര. പാതി അടഞ്ഞ കണ്ണുകളെ തഴുകി ഒരു കുളിർക്കാറ്റു കടന്നു പോയി . അലയെണ്ടാതില്ലാത്ത, പേടിക്ക്കെണ്ടാതില്ലാത്ത യാത്രയുടെ വഴിയിലേക്ക് ആ കാറ്റിന്റെ പിന്നാലെ ആയാലും പോയി. വഴി ഒരു നനുത്ത പ്രകാശത്താൽ മൂടപ്പെട്ടിരുന്നു. മഞ്ഞണിഞ്ഞ നിലാവ് പോലെ.

Thursday, July 4, 2013

യാത്റ

അന്ന് ഉറങ്ങാൻ കിടന്നപ്പോൾ രാത്രി ഒരു പട്ടു തൂവാല കൊണ്ടെന്ന പോലെ തഴുകി. മനസിന്റെ കോണുകളെ ഏതോ ഒരു മഞ്ഞു കാലത്തിന്റെ ഓര്മ കുളിരണിയിച്ചു. കുറെ നാളുകളയി ഉണ്ടായിരുന്ന ശ്വാസം മുട്ടൽ മാറുന്നത്  പോലെ തോന്നി. തലയിൽ നിന്നും എന്തോ വലിയൊരു ഭാരം ഇറങ്ങി പോകുന്നത് പോലെയും. എന്താണ് സംഭവിക്കുന്നതെന്ന് ആലോചിക്കുംപോലെക്കും മനസ് അനന്തമായ ശാന്തതയുടെ അരുവിയിലൂടെ ഒഴുകാൻ തുടങ്ങിയിരുന്നു. തീരങ്ങളിൽ ഓർമ്മകൾ ചിത്രങ്ങളായി തെളിഞ്ഞു നില്ക്കുന്നു. മഴ പെയ്യുന്നു. എപ്പോളോ വെറുത്ത തണുപ്പിനെ എന്തോ ഇപ്പോൾ ഇഷ്ടമാകുന്ന പോലെ. ഓര്മകളുടെ മഴത്തുള്ളികൾ ശാന്തമായ അരുവിയിലേക്ക് വീണെങ്കിലും, അത് ശന്തന്തയെ നഷ്ടപ്പെടുതിയില്ല. കുറെ നാളുകളായി തേടി നടന്നത് ലഭിച്ചത് പോലെ. തണുപ്പിന്റെ പാരമ്യത്തിലും വസ്ത്രങ്ങൾ ഊരി മാറ്റണം എന്ന് തോന്നി. കുളിരിന്റെ കണികകൾ ശരീരം മുഴുവൻ നിറയട്ടെ. ഒഴുകി ഒഴുകി കുറെ ചെന്നപ്പോൾ പിന്നെ അവിടെ അരുവി ഇല്ല. ഒഴുകി വരുന്ന വെള്ളം മുഴുവനും കുടിച്ചൊരു മരുഭൂമി അവസാനമില്ലാതെ നീണ്ടു കിടക്കുന്നു. അവിടെ വെളിച്ചം ഉണ്ട്. വെളിച്ചം മാത്രമേ ഉള്ളു. നോക്കി ഇരുന്നപ്പോൾ അറിയാതെ തോണി മരുഭൂമിയിലേക്ക് കയറി പ്പോയി. പോകുന്ന വഴികളിൽ വെള്ളം മുന്നോറ്റൊഴുകാൻ തുടങ്ങി. മറു ഭൂമിയുടെ നടുവില കൂടെ ,ഒരു പുഴ .പിന്നെയും ഒഴുക്ക് തുടർന്ന്. വെറുതെ പുറകിലേക്ക് നോക്കി. അകലെയായി പുഴയെ മണൽ കാറ്റുകൾ വന്നു മൂടുന്നു. വെള്ളത്തിൽ കുതിർന്ന കുറെ മണൽ കൂടെ ഒഴുകിപ്പോരുന്നു. ഈ മരുഭൂമിയുടെ അപ്പുറം സമുദ്രമാണ് . ഏഴു കടലുകൾ ഒന്നിക്കുന്ന മഹാ സാഗരം. മണൽ നിറഞ്ഞു നിറഞ്ഞു അവസാനം അതൊരു മണൽ പുഴയായി. മുൻപിൽ സമുദ്രം കാണാം. സമുദ്രത്തിൽ എത്താൻ കുറച്ചു ദൂരം കൂടെ ബാക്കിയുള്ളപ്പോൾ പുഴയുടെ ഒഴുക്ക് നിലച്ചു. വെളിയെട്ടതിനു ഇനി ഒരു പകൽ കൂടി ഉണ്ട് . അതും പ്രതീക്ഷിച്ചു അയാളും തോണിയും ബാക്കിയായി. 

Saturday, June 29, 2013

മരണം

അവന്റെ മരണത്തിനു ഉയിര്പ്പിന്റെ സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു കൂട്ട്
നിന്റെ മരണത്തിനു  എന്റെ ബാക്കിയായ കുറെ സ്വപ്നങ്ങളും സ്നേഹവും.
സ്വയമറിയാതെ, ഓർമകളിൽ പൂക്കള ബാക്കിയാക്കി
പോകുന്നവന്റെ മരണത്തിനു ശവക്കുഴിയിൽ ചീഞ്ഞു നാറുന്ന പൂക്കളും,
വായമൂടിയൊരു ശവപ്പെട്ടിയും, കുറച്ചു കള്ള കന്നീരുമാല്ലാതെ
എന്ത് കൂട്ട് വരും ?
ഇറങ്ങട്ടെ ഞാനീ മുറികളുടെ നാലതിരുകൾക്കുള്ളിൽ നിന്ന്
തെരുവിൽ ആരും അറിയാതെ ഒരു ശരീരമായി മരിച്ചു കിടക്കനനെനിക്കിഷ്ടം
ആരും അറിയാതെ, യാത്ര മൊഴികൾ ചൊല്ലാതെ

Tuesday, June 25, 2013

ചരട് പൊട്ടിയ പട്ടം

മനുഷ്യരുടെ മത്സരങ്ങളുടെയും മോഹങ്ങളുടെയും ഇടയ്ക്കു ചരട് മുറിഞ്ഞു പോയ ഒരു പട്ടം. കാറ്റിന്റെ കൈകളിൽ ദിശ അറിയാതെ കുറെ നാൾ ഒഴുകി നടന്നു. ഏതോ പള്ളിക്ക് മുകളിലൂടെ പറക്കുമ്പോൾ ദൈവത്തെ പറ്റി കേള്ക്കനിടവന്നു. സ്വയമറിയാതെ എപ്പോളോ പിന്നെയും മുകളില്ക്ക് പറക്കാൻ തുടങ്ങി. മുറിഞ്ഞു പോയ ചരടിനെ മറക്കാൻ, പുതിയൊരു ചരടിന്റെ സ്വന്തനവുമയി, ബന്ധങ്ങളുടെ സുഖമുള്ള ബന്ധനതിലേക്ക് കൈ പിടിക്കുന്ന ദൈവത്തെയും കാത്തു. ചിലപ്പോളൊക്കെ വേറെയും പട്ടങ്ങളെ കണ്ടു. ചരടുള്ളവയെ, ചരടില്ലതാതിനെ, അലഞ്ഞു നടക്കുന്ന പട്ടങ്ങൾ ഒത്തിരിയൊന്നും ഇല്ലായിരുന്നു. ചിലർ ചരട് പൊട്ടിയെങ്കിലും സാങ്കല്പികമായ ചരടിന്റെ താളത്തിനോത്ത് പിന്നെയും നൃത്തം തുടർന്ന് കൊണ്ടിരുന്നു.

എപ്പോലോക്കെയോ പൊട്ടിയ ചരടിന്റെ കഷ്ണങ്ങൾ ആകാശത്തിലൂടെ ഒഴുകി നീങ്ങുന്നത്‌ കണ്ടു. അപ്പോൾ കാറ്റിന് ഒരു രുദ്രഭാവം വരുന്നതും അറിഞ്ഞു. ഓര്മയുടെ കനലുകളെ ഊതി കത്തിക്കുന്ന, എല്ലാ മറകളെയും അടര്തി എടുക്കുന്ന ഒരു വല്ലാത്ത ഭാവം. ഏറ്റവും വേദനിപ്പിച്ചത് ഒരുമിച്ചു പറന്നു നടന്ന കാലത്തേ പറ്റി ഉള്ള ഒര്മാകളാണ്. ഒരുമിച്ചു കണ്ട കാഴ്ചകൾ, കാറ്റിന്റെ ഓരോ തലത്തിലും ഇലകിയാടിയ നൃത്തങ്ങൾ എല്ലാം.

എപ്പോൾ എന്നറിയില്ല. ചിലപ്പോൾ പരത്തി വിട്ട ആളുടെ പിഴവാകം, കാറ്റു ഒരു ലഹരിയായി തോന്നി. അതിൽ സ്വയം മറന്നു. ചരടുപോട്ടി എന്നരിയുംപോലെക്കും, അത് കുറെ താഴേക്കു പോയിരുന്നു. അയാൾ പിന്നെയും അത് വേറൊരു പട്ടത്തിനു ചര്തിക്കൊടുത്തു. തോക്കാതവരുടെ മത്സരങ്ങൾ പിന്നെയും തുടർന്നു.

ആകാശത്തിന്റെ നാലതിരുകളിലൂടെ അലഞ്ഞിട്ടും ഒരിടത്തും ചരടുമായി ദൈവത്തെ കണ്ടില്ല. ഏതോ വഴി പ്രസങ്ങകന്റെ വാക്കുകൾ കേട്ടു. ദൈവം സ്വര്ഗതിലനത്രേ. സ്വര്ഗതിലെക്കുള്ള വഴി അയാൾ പറഞ്ഞത് എന്താണെന്നു മനസിലായില്ല. പിന്നെയും പറക്കൽ തുടർന്ന്. ഏതോ നിമിഷത്തിൽ, ആകാശത്തിന്റെ അതിരുകൾ കടന്നു പോയി. എന്താണ് എന്നറിയുന്നതിനും മുൻപേ പകലും, രാത്രിയും മാഞ്ഞു. നിശബ്ദതയുടെ ഇരുട്ടോ വെളിച്ചമോ ഇല്ലാത്ത ലോകം. ഇവിടെ ആകുമോ സ്വര്ഗം ? ഇവിടെ ആയിരിക്കുമോ മനുഷ്യരുടെ ദൈവം, കാത്തിരിക്കുന്നത് ? സ്വയം ഒരു ഭാരമില്ലായ്മ തോന്നാൻ തുടങ്ങി. സ്വര്ഗം അടുത്ത നിമിഷത്തിൽ തുറക്കുമെന്ന് മനസ്സിൽ തോന്നാൻ തുടങ്ങി. ഭാരമില്ലയ്മയുടെ അനുഭവം സ്ഥിരം ആയപ്പോൾ ആ പ്രതീക്ഷയും നഷ്ടപ്പെട്ടു.

വേറെ ഏതെങ്കിലും പട്ടങ്ങൾ ഈ വഴി വന്നിട്ടുണ്ടാകുമോ ? അവർ സ്വർഗത്തിൽ എത്തിക്കനുമോ ? ആലോചോചിചിരിക്കുംപോൾ കണ്ണുകൾ പതുക്കെ അടയാൻ തുടങ്ങി. പിന്നെയും കാറ്റ് വീശാൻ തുടങ്ങി. പരിചയമില്ലാത്ത മണമുള്ള ആ കാറ്റു വേറെ എങ്ങോട്ടോ കൂട്ടിക്കൊണ്ടു പോയി. കന്നഞ്ഞിപ്പിക്കുന്ന കാഴ്ചകളുടെ ലോകം, നിറങ്ങൾ മാറി മറിയുന്നു. ഇതാകുമോ സ്വര്ഗം ? ആലോചിച്ചിരിക്കുമ്പോൾ ഒരു സൗര വാതകത്തിന്റെ ചൂട് അടുത്ത് വരുന്നതരിഞ്ഞു. സ്വയം തീപിടിക്കുന്നതും. ചാരമായി എരിഞ്ഞടങ്ങുമ്പോൾ, ഒരു തരി ചാരം മാത്രം പുറത്തേക്കു വന്നു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്.  താഴെ അപ്പോൾ ഒരാൾ ഉയര്പ്പിനെ പറ്റി പ്രസങ്ങിക്കുകയായിരുന്നു. 

Monday, June 24, 2013

മനപൂർവ്വം അല്ലാതെ സ്വയം വില കുറച്ചു കണ്ടു വിഷമിക്കുന്നവരുടെ ദുഖങ്ങൾക്ക്‌ എത്ര പഴക്കം ഉണ്ടാകും...? സൃഷ്ടിയോളം...? അതോ അതിനും മുൻപ് ദൈവങ്ങല്ക്കും അങ്ങനെ തോന്നിയിട്ടായിരിക്കുമോ ഒരല്പം താഴ്ത്തി മനുഷ്യനെ ഉണ്ടാക്കിയത്  ?

Friday, June 21, 2013

യാത്ര

വെറുതെ ഒന്ന് തിരിഞ്ഞു നോക്കി. കുറെ നേരമായി നടക്കുന്നു. സത്യം പറഞ്ഞാൽ നടന്നു നടന്നു ക്ഷീണിച്ചു. എപ്പോളോ തുടങ്ങിയ നടത്തം. കയ്യില ഒരു കുപ്പി വെള്ളം പോലുമില്ല. തിരിഞ്ഞു നോക്കിയപ്പോൾ ആണ് മനസിലായത്. ചുറ്റും ആരും ഇല്ല. വിജനമായ, മരുഭൂമി പോലെയുള്ള സ്ഥലം. ഓടി വന്നു കയറിയത് ഇങ്ങോട്ടാണോ ? നോട്ടം പലപ്പോഴും ശരിയാകാറില്ല. കണ്ണിലൂടെ കാണുന്നത് മനസിലേക്ക് കയറുമ്പോൾ മറ്റെന്തൊക്കെയോ ആയി പോകുന്നു. കണ്ണിന്റെയും മനസിന്റെയും ഇടയില കിടന്നു ചിന്തയുടെ വളഞ്ഞ വഴികൾ പിന്നെയും പിന്നെയും ചതിക്കുന്നു. ആരെയാണ് കുട്ടപ്പെടുതെണ്ടത് ? മനസ്സിൽ ഒന്നുമില്ലാതിരുന്ന കാലത്ത് അര്തിയോടെ വായിച്ച കനം കൂടിയ പുസ്തകകെട്ടുകലെയോ ? അതോ പുറത്തിറങ്ങാതെ അകത്തോലിക്കാൻ പറഞ്ഞ കാലത്തിന്റെ വയ്മോഴികലെയോ /

പിന്നെയും താല്പര്യം കുറ്റങ്ങൾ കണ്ടു പിടിക്കാനാണ്. ആരുടെയും എങ്കിലും മേലെ എല്ലാത്തിനും പഴിചാരി, രക്ഷപെടാനുള്ള വാതിലുകളെ മലര്ക്കെ തുറന്നിടാനാണ്‌.

ഇവിടെ നിന്നും വീട്ടിലെക്കെന്തു ദൂരം കാണും ? അതിലും കൂടുതൽ ദൂരമുണ്ടോ വാതിൽ പടിയിൽ കാത്തിരിക്കുന്ന മനസുകളിലേക്ക്‌ ? 

എവിടെയായിരുന്നു തുടക്കം..? ഒന്നും ഓര്മ വരുന്നില്ല. ഒറ്റപ്പെടുന്നു എന്ന് തോന്നിയപ്പോലോ ? പ്രായത്തിന്റെ ലഹരികല്ക്ക് ശരീരം ഒരു തടസമാണെന്ന് തോന്നിയപ്പോലോ ?  സ്വയം തീർത്ത തോടിനുള്ളിൽ ഒളിച്ചിരിക്കാനാണ് എന്നും ഇഷ്ടപ്പെട്ടത്. ആ തോടിനു പുറത്തുള്ള ജീവിതോല്സവതോടും ജീവിതത്തോടും താല്പര്യം തോന്നിയില്ല. തോടുകളെ ഉടച്ചു കളയുന്ന ചില സ്നേഹങ്ങൾ ഉണ്ട് ലോകത്തിൽ . നനുത്ത ഒരു പ്രണയത്തിന്റെ ഒത്തിരി സൌന്ദര്യമുള്ള ഒരു കറുത്ത ഓര്മ മാത്രമേ ഇപ്പൊലുല്ലു .

തിരിച്ചു നടക്കണം. മനസുകളില്ക്ക് യാത്ര ചെയ്യാൻ കൊതിച്ചു. ആത്മാവായി പറന്നു പോകാനും.തിരിച്ചെത്തുന്നതിനെ പറ്റിയുള്ള സ്വപ്നങ്ങള്ക്ക് കുഴഞ്ഞു വീഴുന്നത് വരെ മാത്രമേ ആയുസുണ്ടയിരുന്നുല്ല്. അപ്പോൾ രാത്രിയാകാൻ തുടങ്ങുകയായിരുന്നു. നിലാവിന്റെ തണുത്ത വെളിച്ചമുള്ള,നേർത്തകാറ്റിന്റെ തലോടലുള്ള, ശാന്തമായ രാത്രി.വളരെ നാളുകള്ക്ക് ശേഷം പുലരിയിലേക്ക് പിറക്കാൻ പോകുന്ന സൌഭാഗ്യ രാത്രി.



പകലിലേക്ക്

രാത്രിയുടെ പകലിലെക്കുള്ള ഒഴുക്ക് എപ്പോളോ നിലച്ചു.
സമയം ദീര്ഹമായി കടന്നു പോയതല്ലാതെ വെളിച്ചത്തിന്റെ
ഒരു തരി പോലും മണ്ണിലേക്ക് വീണില്ല.
ഇരുട്ടിന്റെ സ്വപ്‌നങ്ങൾ, അതിനെക്കാൾ കറുത്തതായിരുന്നു.
എപ്പോളോ മാനത്തു വന്നുദിച്ചുമറഞ്ഞ ചന്ദ്രക്കലയുടെ
ഓർമകളിൽ തപ്പിത്തടഞ്ഞു, പിന്നെ ഇടയ്ക്കിടെ മറക്കാനും,
പിന്നെയും ഒര്ക്കാനും ശ്രമിച്ച്,
ഒറ്റയായി പോയൊരു ജീവിത നൗകയും തുഴഞ്ഞു,
പിന്നെയും പിന്നെയും ദൂരേക്ക്‌.
സൂര്യനുദിക്കുന്ന, സൂര്യ സംഗീതം കേൾക്കുന്ന,
പകലുകളെ തേടി , പിന്നെയും പിന്നെയും..

Thursday, May 30, 2013

മഴവില്ല്

മഴവില്ല് സ്വർഗത്തിൻറെ വാതിലാണെന്ന് തോന്നുന്നു. 
ചിലപ്പോൾ മാത്രം മേഖങ്ങൾക്കുള്ളിൽ അത് തെളിയും. 
സ്വർഗത്തിൽ പോകാൻ താൽപര്യമുള്ളവർക്ക് വേണ്ടി. 
എല്ലാവരെയും സ്വർഗതിനു ഉൾക്കൊള്ളാൻ പറ്റാഞ്ഞിട്ടായിരിക്കും ,
അത് പെട്ടന്ന് തന്നെ മാഞ്ഞു പോകുന്നത്.
പറക്കാൻ പറ്റിയാൽ മഴ വില്ലിന്റെ അടുത്തു പോകണം. 
അടുത്തു ചെല്ലുംതോറും ദൂരം പിന്നെയും കൂടി കൂടി വരും. 
സ്വര്ഗം ഒരു സ്വപ്നമാണെന്ന് തിരിച്ചറിഞ്ഞു നോക്കുമ്പോൾ 
താഴെ ഇലത്തുമ്പിൽനിന്നുതിരരായി നിൽക്കുന്ന തുള്ളിയിൽ 
ഒരു മഴവില്ല് കാണാം, എന്നെ നോക്കി ചിരിക്കുന്നത്., 

സ്നേഹം

ഒരു വരി മാത്രം കുറിക്കാം നിനക്കായ്
മറവിയുടെ മാറാലയിൽ നീയെന്നെ മറന്നു പോകും മുൻപേ.
ഒരു വാക്ക് മാത്രം എഴുതാം നിനക്കായി.
വാക്കുകൾ കേൾക്കാൻ നീയുള്ള കാലത്തോളം.
സ്നേഹമെന്നോരക്ഷരം കുറിക്കാം നിനക്കായി
മറഞ്ഞു പോയെങ്കിലും മനസ്സിൽ ,
സ്നേഹം സൂക്ഷിക്കുന്ന കാലമത്രയും നീ വായിക്കുവാൻ.

Wednesday, May 29, 2013

രാത്രിയിൽ എഴുന്നേറ്റു നടക്കുന്നവർ


അയാള്ക്ക് എഴുന്നേറ്റു നടക്കുന്ന ശീലമുണ്ടായിരുന്നു. ഉറക്കത്തിൽ. പാതിരാത്രി കഴിയുമ്പോൾ പതുക്കെ ഒരു സ്വപ്നത്തിന്റെ ചിറകിലേറി തെന്നി നീങ്ങും. ഇങ്ങനെ ഒരു കുഴപ്പം ഉണ്ടെന്നു നേരത്തെ അറിയാമായിരുന്നെങ്കിലും അയല്ക്കെന്തോ അതിഷ്ടമയിരുന്നു.ഇഷ്ടമാണെന്ന് മാത്രമല്ല മറ്റുള്ളവര്ക്കില്ലാത്ത എന്തോ പ്രത്യേകത തനിക്കുണ്ടെന്ന അഭിമാനം കൂടി ഉണ്ടായിരുന്നു. ചിലപ്പോൾ ഒരിക്കലും മാറ്റാൻ പറ്റാത്ത കാര്യങ്ങളോട് നമ്മൾ ഇഴുകി ചെരാരുണ്ടല്ലോ. അത് പോലെ ആയിരിക്കാം. വീട്ടുകാരും, വൈദ്യന്മാരും ഓരോരോ മരുന്നുകൾ കൊടുത്തു കൊണ്ടേ ഇരുന്നു. അയാൾ അതൊന്നും കഴിക്കില്ല. കുറച്ചു പേര്ക്ക് മാത്രമേ ഇതിനെപറ്റി അറിയൂ. അത് കൊണ്ട് ഈ കാരണം പറഞ്ഞു കല്യാണം ഒന്നും മുടങ്ങിയില്ല.

ആദ്യ രാത്രിയിൽ തന്നെ ഭാര്യയോട്‌ എല്ലാം തുറന്നു പറഞ്ഞു. അവൾ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. ആരൊക്കെയോ ചേർന്ന് ഇഷ്ടമില്ലാത്ത കല്യാണം കഴിക്കാൻ നിര്ബന്ധിച്ചതിന്റെ വിഷമം ശരിക്ക് മാറിയിട്ടില്ല. എന്തെങ്കിലും ആകട്ടെ എന്നോർത്ത് അവള് സമാധാനിച്ചു കാണും. ആദ്യ രാത്രിയില്ൽ അയാൾ ഉറങ്ങിയില്ല. വെറുതെ ഉറക്കം നടിച്ചു കിടന്നു. പിന്നെ ഏകദേശം ഒരാഴ്ചയോളം അത് അങ്ങനെ തന്നെ ആയിരുന്നു. അടുത്ത ആഴ്ച അയാള്ക്ക് നിയത്രിക്കാൻ പറ്റിയില്ല. പാതിരാത്രി ഇറങ്ങി നടക്കാൻ തുടങ്ങി. നേരം വെളുക്കരകുംപോൾ തിരിച്ചു വരും. കുറച്ചു കൂടി ഉറങ്ങും. പിന്നെ പതിവുപോലെ ജോലിക്ക് പോകും. എല്ലാം അങ്ങനെ നടന്നു. കുറെ മാസങ്ങള കടന്നു പോയി. ഒരു ദിവസം അയാളെന്തോ നേരത്തെ തിരിച്ചു വന്നു. വന്നപ്പോൾ ഭാര്യയുടെ കൂടെ വേറെ ഒരാൾ കിടക്കുന്നതാണ് കണ്ടത്, അയാളുടെ മുന്നില് അവൾ ജ്വലിച്ചു നില്ക്കുന്നു. താൻ ഇന്ന് വരെ കാണാത്ത ഒരു വെളിച്ചവും പ്രഭയും അവള്ക്കുന്ടെന്നു അയാള്ക്ക് തോന്നി. ഒന്നും പറയാതെ, അയാൾ തിരിച്ചു പോയി. കുറച്ചു നേരം കഴിഞ്ഞു തിരിച്ചു വന്നു ഒന്നും സംഭവിക്കാത്ത പോലെ തിരിച്ചു വന്നു കിടന്നുറങ്ങി. പിന്നെ പിന്നെ ജോലി അയാൾ വീട്ടിലേക്കു മാറ്റി. പകൽ ജോലി ചെയ്യാതെ ഉറങ്ങാൻ തുടങ്ങി. രാത്രിയിൽ ഉറക്കമില്ലാതെ കവലിരിക്കാനും.

അങ്ങനെ രാത്രിയിൽ ആരും വരതവാൻ തുടങ്ങി, എന്താണ് പകൽ വീട്ടിളിരിക്കുന്നതെന്ന അവളുടെ ചോദ്യത്തിന് , പുച്ഛം കലര്ന്ന ഒരു ചിരി മാത്രം തിരിച്ചു കൊടുത്തു. എപ്പോളോ അവളോട്‌ അത് ആരാണെന്നു ചോദിച്ചു. അങ്ങനെ ഒരാളെപ്പറ്റി  അവൾ ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. അവൾ പറഞ്ഞ അവളുടെ പഴയ കാമുകന്റെയും കൂട്ടുകാരുടെയും ഇടയില നിന്ന് അയാളുടെ ഭ്രാന്തന മനസ് കണ്ടു പിടിച്ച ഒരു രൂപം. എല്ലാം സഹിച്ചു മിണ്ടാതിരിക്കുകയനെന്നുള്ള അയാളുടെ അഭിമാനത്തിന്റെ, അവസാനത്തെ പലക കൂടി ഇളകി വീണു. താൻ ഒരു മാനസിക രോഗി ആണെന്നുള്ള ഞെട്ടിക്കുന്ന തിരിച്ചറിവിൽ ആണ് അന്ന് ഉറങ്ങാൻ പോയത്.

ഉറക്കത്തിന്റെ മാലാഖമാർ അന്ന് ഭൂമിയിലേക്ക്‌ വന്നില്ല. അവള് ആയാലും ഉറങ്ങാതെ കിടന്നു. രാത്രിയിൽ എപ്പോളോ അവളുടെ കൈകൾ അയാളെ പൊതിഞ്ഞു. അഭയം തേടുന്ന, കുഞ്ഞിനെപ്പോലെ അവളുടെ മാറിലെ ചൂടിൽ അയല്ക്കിടന്നുറങ്ങി. ഉറക്കത്തിന്റെ മാറാലകൾ കുറെ കഴിഞ്ഞപ്പോൾ സ്വപ്നത്തിനു വഴിമാറി. സ്വപ്നത്തിന്റെ ചിലന്തി പതുക്കെ വളകൾ കെട്ടുവാൻ തുടങ്ങി. അമൂര്തമായ പല കാഴ്ചകളും കണ്ടു അവസാനം ഒരു കടൽ തീരത്ത് വന്നടിഞ്ഞു. വലിയൊരു തിരയുടെ ആർത്തിരമ്പം കേട്ട് അയാൾ ഓടാൻ തുടങ്ങി. കടൽത്തീരത്ത്‌ നിന്നും ദൂരേക്ക്‌. അങ്ങനെ ഓടി ഓടി അയാൾ വീട്ടില് നിന്നും എങ്ങോട്റെക്കോ പോയി.

അന്ന് അവളുടെ കാമുകൻ വരുന്ന ദിവസമായിരുന്നു. ഓർമയുടെ മലരുകൾ കോർത്ത്‌ കെട്ടി, അവൾ അവനു വേണ്ടി കാത്തിരുന്നു.ഇരുട്ടിന്റെ ഓടാമ്പലുകൾ നീക്കി അവൻ വന്നു. ആളൊഴിഞ്ഞ കട്ടിലിലേക്ക് അവളുമായി ചാഞ്ഞു.

രാത്രിക്ക് അന്നെന്തോ ഇരുട്ട് കൂടുതലായിരുന്നു. ദൈവത്തിനു അതുകൊണ്ട് ഒന്നും കാണാൻ പറ്റിയില്ല. കുറെ നേരം നോക്കി കണ്ണ് കഴച്ചിട്ടു ദൈവം വേരെവിടെക്കോ പോയി. പിറ്റേ ദിവസവും സാധാരണ പോലെ ഉദിക്കാൻ സൂര്യനെ പരഞ്ഞെല്പ്പിച്ചിട്ടു. 

Monday, May 27, 2013

ജീവിതം

പലവുരു ചൊല്ലി ഉരുവിട്ട് പടിച്ചതാം
ആയിരം ജീവിത വിശ്വാസ വാക്യങ്ങൾ
കടപുഴക്കി എറിയുന്നോര കാറ്റിന്റെ പേരത്രേ ജീവിതം
കണ്ടു കണ്ടു പഴകി പതിഞ്ഞൊരു കാഴ്ചയിൽ
കാണാക്കാഴ്ച നിരക്കുവതത്രെ ജീവിതം
ഒരപശ്രുതിക്ക് തംബുരു മീട്ടുവാൻ കൂലി വാങ്ങുന്നവന്റെ
ചുമലിലെ ചുമടത്രേ ജീവിതം.
ഇരുട്ടിന്റെ വാതിലുകൾ പിന്നെയും അടയുമ്പോൾ,
വെളിച്ചമെന്നതൊരു സ്വപ്നമായ് തീരുമ്പോൾ,
ഇരുണ്ട മുറികളിൽ,അരണ്ടവെളിച്ചത്തിൽ
രക്തമൊലിക്കും മുറിവുകളിൽ നോക്കി
നീയും ഞാനും പഴിക്കുന്നതത്രേ ജീവിതം.
ഒറ്റയായ്,പിന്നെയൊരു കൂട്ടിനായ് തിരയുന്ന,
പെട്ടയായ്,പിന്നെയും ഒറ്റയയോടുങ്ങുന്ന,
ഉന്മാദ ലഹരികളിൽ കവിത പൊഴിക്കുന്ന,
പകലുകൾ നിറയാത്ത, എന്നോ തുടങ്ങിയ യാത്രയോ ജീവിതം.

Monday, May 13, 2013

രോഗിയാണ്‌ നീ

സ്വപ്നം ഇല്ലാതെ ,ജീവനും മരണവുമില്ലാതെ
പുലരിയുടെ ഇരുട്ടിലെക്കിറങ്ങുന്നു.
രാവിന്റെ ചില്ലയിൽ കൂടണയും വരെ ,സമയം വെറുതെ തള്ളിനീക്കാൻ.
ചിരിക്കുമ്പോൾ ഓർക്കുക രോഗിയാണ്‌ നീ,ചിരിക്കരുത്
കരയുമ്പോൾ ഓര്ക്കുക രോഗിയാണ്‌ നീ,കരയരുത് .
ഒരു വാക്കുപരയുംപോൾ ,ഒന്ന് നോക്കുമ്പോൾ ,
പിന്നെയും പിന്നെയും തലയുടെ കോണിലെവിടെയോ ഭയത്തിന്റെ തിരിളക്കം
മിണ്ടാതിരിക്കുക ,ചെയ്യാതിരിക്കുക ,ചെയ്യുവതെല്ലാം അബദ്ധ സഞ്ചയം.
ഒരു മുഴം കയറിന്റെ അറ്റത്ത്‌  സ്വര്ഗം കാണുമ്പോളും പിന്നെയും ഭയം
മരിക്കാൻ ,മരിക്കാതിരിക്കാൻ
മറക്കാൻ ,നിന്നെ മറക്കതിരിക്കുവാൻ.
കാലു പൊള്ളുന്നു,ഉരുകുന്നു മെയ്യാകെ .
വയ്യെനിക്കീ ചൂടിൽ ഒരല്പം കൂടി നില്ക്കുവാൻ
സ്നേഹമെഴുതിയ കടലാസ് ചേർത്ത് ,ഇരുട്ടിൽ മറഞ്ഞിരിക്കുന്നു ഞാൻ
ഒന്ന് തഴുകാൻ,ഒന്ന്  ചേർന്നുറങ്ങാൻ മരണമേ നീ വരുവതും കാത്ത് .

Tuesday, May 7, 2013

അഭയം

ആദ്യത്തെ അഭയം ശൂന്യതയായിരുന്നു.
ശരീരമില്ലാത്ത,ആത്മാവില്ലാത്ത,
പാപവും പുണ്യവുമില്ലാത്ത ശാന്തതയുടെ ലോകം.
കാലമാടുത്തപ്പോൾ ദൈവം ആത്മാവും അമ്മ ശരീരവും തന്ന്‌,
അഭയമില്ലാത്ത ലോകത്തേക്ക് ഇറക്കിവിട്ടു.
ശരീരം പുഴുക്കൾക്കും,ആത്മാവ് ദൈവത്തിനു തിരിച്ചു കൊടുക്കും വരെ
തെടുവതെല്ലമോരഭയം.
അമ്മതൻ പാലിലും,പെണ്ണ് തൻ ചൂടിലും ,
മോഹ ദേഹര്ത്തികൾ തൻ  സ്വപ്ന ലോകത്തിലും
തെടുവതോരഭയം,നിർഭയമായോരഭയം.

Tuesday, April 30, 2013

നഷ്ടം

ഒരു നഷ്ട പ്രണയത്തിന്റെ ഇരുട്ടുമുറിയില്‍ ഇരുന്നു ഞാന്‍ ,
നീയെന്ന വെളിച്ചത്തിന്റെ ബിന്ദുവിനെ തിരയുന്നു.
മരുഭൂമിയുടെ ഊഷരതകല്‌ക്കുല്ലില്‌ നിന്ന് ഞാന്‍,
എന്റെ പഴയ തണുപ്പ് തിരയുന്നു.
ജയമെന്ന തോല്‍വികളില്‍ നിന്ന് ഞാന്‍ ,
നിന്റെ തോറ്റ ജയത്തെ തിരയുന്നു.
 ഇന്നലകളെ ചേര്‍ത്ത് പിടിച്ചു ഞാന്‍,
നീയില്ലാത്ത എന്റെ ഇന്നിനെ തിരയുന്നു
നിഴലുകള്‍ തണലായി, പിന്നെ ഇരുട്ടയീ മാറുന്ന പകലില്‍ ഞാന്‍,
നീയെന്ന സന്ധ്യയെ തിരയുന്നു.
ഈ ഒഴിഞ്ഞ കടലാസ്സില്‍, അക്ഷരകൂട്ടങ്ങള്‍ കോര്‍ത്ത്‌ നെയ്തു ഞാന്‍
ഒരുപുതപ്പുണ്ടാക്കിയെടുക്കട്ടെ എന്റെ നഗ്നത മൂടുവാന്‍,
പിന്നെ കണ്ണീരും രക്തവും തുടക്കുവാന്‍.

Monday, April 29, 2013

സ്വപ്നം

യഥാര്ത്യങ്ങളുടെ ഒരു മഴ പെയ്തൊഴിയുമ്പോൾ,
സ്വപ്നം മുളപൊട്ടാൻ തുടങ്ങുന്നു.
വരാൻ പോകുന്ന നല്ലകാലത്തിന്റെ സ്മൃതിയിൽ അത് പൂത്തുലയുന്ന.
പകലിന്റെ തീനാളം അണയുമ്പോൾ,
രാത്രി എന്തിനോ വേണ്ടി കിതക്കുംപോൾ ,
അതൊരു തണലായി മാറുന്നു.
ആ തണലിന്റെ ശാന്തതയിൽ ഉറക്കത്തിന്റെ മായയിലേക്ക് കൈ പിടിച്ചു നടത്തുന്നു
ചില സ്വപ്‌നങ്ങൾ അമ്മയെ പോലെയാണ്.
താരാട്ടു പാട്ടുകൾ പാടി, കൈകൾ തലയിണയായി തന്നു നമ്മെ ഉറക്കും
ചിലത് വഴിയിൽ എവിടെയോ പരിചയപ്പെട്ട പെണ്ണിനെ പോലെയും
ഭ്രമകല്പനകളുടെ അന്തമില്ലാത്ത വഴികളിലൂടെ അവൾ നയിക്കും
ഏതോ ഒരു നിമിഷത്തിൽ അവ്യക്തമായ ഓർമ്മകൾ മാത്രം തന്നിട്ട് എവിടെയോ പോയി മറയും

Monday, April 22, 2013

മണൽതരികൾ

പഴയ ചില തീരങ്ങൾ
കടൽ  ഇറങ്ങിപ്പോയി വിജനമായി ഉപേക്ഷിക്കപ്പെട്ട മണൽതരികൾ.
ചൂടുണ്ടയിരുന്നെങ്കിലും എപ്പോളും തിരകളുടെ അലിങ്ങനത്തിൽ
സ്വയം അലിഞ്ഞു ,ചിലപ്പോളൊക്കെ കടലിലേക്ക്‌ തന്നെ ഇറങ്ങി പൊയവ.
പോക്കും വരവും ഒരു ചക്രം പോലെ കഴിഞ്ഞു പോയി .
വിടപരയാതെ ഒരു ദിവസം കടൽ പിന്വഗി
ചുട്ടുപൊള്ളുന്ന വെയിലിൽ മണൽതരികലെ വെന്തുരുകാൻ വിട്ടിട്ടു.
തിരകൾ എതത്തെ ആയപ്പോൾ തീരം വെറും മണല്കൂനയായി
ഒരു ദിവസം ആരോ വന്നു കുറെ മണല വാരിക്കൊണ്ട് പോയി
സിമെന്റിന്റെയും കമ്പികളുടെയും ഇടയില കിട്ടന്നു
പിന്നെയും മണൽതരികൾ പോല്ലിക്കരഞ്ഞു
മനുഷ്യര് ജീവിച്ചു
കടതീരങ്ങളിലും വീടുകളിലും കടലിറങ്ങിയ മനൽകൂനയിലുമെല്ലം
എന്നാൽ കണ്ണീരിനു വിലയുള്ള കാലം പണ്ടെങ്ങോ കഴിഞ്ഞു പോയിരുന്നു

Sunday, April 21, 2013

കനലുകൾ

ഓർമ്മകൾ കനലുകൾ ആണെന്ന് പറയുന്നത് എത്രയോ ശരിയാണ്
ആളിപ്പടരാൻ ഒരു ചെറു കാറ്റിനായി കാത്തിരിക്കുന്ന കനൽ കൂമ്പാരങ്ങൾ
വ്രുതശുധിയുടെ പർവങ്ങൾ പൂർത്തീകരിക്കും മുൻപേ
അഗ്നിയിലേക്ക് തള്ളിവിടപ്പെട്ട കോമരമായി എപ്പോളോ മാറിപ്പോയി
കാലുകൾ പൊള്ളി, അലറിക്കരഞ്ഞു കൂവിയർക്കുമ്പോൾ,
കണ്ടു നിൽക്ക്കുന്നവർക്കൊരു ഭക്തി പാരവശ്യതിന്റെ ഉന്മാദ ലഹരി.
പൊള്ളി തകർന്നു കുഴഞ്ഞു വീഴുംപോലെക്കും ആള്ക്കൂട്ടം പോയിക്കഴിയും
പൊള്ളലിന്റെ വേദനകള കടിച്ചമർത്തി ഓര്മയുടെ കനൽക്കിടക്കയിൽ വീണ്ടും തനിയെ.
കുറച്ചു ദിവസങ്ങള് പിന്നെ ആലോചനയുടെയും അവലോകനതിന്റെതുമാണ്.
കഠിനമായ വൃതചിട്ടകൾ പാലിക്കണം എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കലിന്റെ ആവര്ത്തന കാലം.
ശ്വാസ നിശ്വസങ്ങളിലൂടെ മൂകമായി ശാന്തതയെ തേടുന്ന അന്വേഷനകാലം പിന്നീടു.
അന്വേഷിച്ചു കണ്ടെത്തിയ തീരത്തിലെത്തി ഒന്നുറങ്ങാൻ തുടങ്ങുപോലെക്കും ,
വീണ്ടും അടുത്ത കാറ്റ് വീശുന്നു,കനലുകൾ ചിരിക്കുന്നു.


Wednesday, April 17, 2013

ഭിത്തികൾ

ചിന്തകൾ അക്ഷരമായും വാക്കായും മാറുന്നതിനു മുൻപ്
മനസിലൂടെ ഒരു രൂപവുമില്ലാതെ കടന്നു പോകും
പഴയ ഉണങ്ങാത്ത മുറിവുകളെ പിന്നെയും എരിയിച്ച്‌ കൊണ്ട് .
അതിൽ പിന്നെയും രക്തം കിനിയിച്ചു കൊണ്ട്
എപ്പോളോ ആ രക്തം ഒഴുകിയിറങ്ങി മനസിന്റെ നിലങ്ങളെ തൊടുമ്പോൾ
അറിയാതെ വാക്കുകൾ പിറവി കൊള്ളുന്നു.
പകലിനെ ഇരുട്ടാക്കി മരണത്തെ സ്വപ്നം കണ്ടു എഴുതുവാനാനിഷ്ടം.
ചുറ്റും പൊതിയുന്ന ഭിത്തികൾ കുറെ പഴയതാണ്
ജനനം മുതൽ ഓരോ കല്ലുകൾ അടുക്കി ഉയർത്തിയ രക്ഷാതാവളം.
സ്വപ്നങ്ങളിൽ ഒരു ദിവസം ഉണ്ട്
ഈ ഭിത്തികൾ തകര്ന്നു വീഴുന്ന ഭീതിയുടെ നിറമാണ്‌ ചിലപ്പോൾ അതിനു
ചിലപ്പോൾ ഒരു സ്പർശത്തിൽ  അലിഞ്ഞു പോകുന്ന സ്നേഹത്തിന്റെ മണവും

Monday, April 15, 2013

പാഞ്ചാലി


രാമായണത്തിലെ സീതയെക്കളും എന്തോ എനിക്കിഷ്ടം പാഞ്ചാലിയെ ആണ്.
ദ്രുപദന്റെ പുത്രിയെ.
അഞ്ചിൽ ഒരാളെ സ്വയംവരം ചെയ്തവൾ .
ഒരമ്മയുടെ കൂർമ്മബുധിയിൽ അഞ്ചു പേരുടെയും ഭാര്യയായി ജീവിച്ചവൾ.
ചിലര്ക്കൊക്കെ വേറെയും ഭാര്യമാരുണ്ടായിരുന്നു .
എന്നിട്ടും ചൂത് കളിച്ചു തോറ്റപ്പോൾ പണയം വെക്കപ്പെട്ടവൾ.
ഭഗവൻ ഒരു ചെലയായി പോതിഞ്ഞവൾ.
എന്നിട്ടും വനവാസത്തിന്റെ ഓരോ നിമിഷവും ഭാര്തക്കന്മാർക്കൊപ്പം നിന്നവൾ.
വലിയൊരു ശരീരത്തിലെ എരിയുന്ന മരുഭൂമിയെ ഒരു സൗഗന്ധിക പൂകൊണ്ടു കുളിർപ്പിച്ചവൾ.
മുടിയഴിച്ച് ശപഥം ചെയ്തവൾ.
രക്തം കൊണ്ട് മുടി കഴുകിയവൾ.
അക്ഷയപാത്രം ഒരുക്കി കാവലിരുന്നവൾ.
സ്വന്തം കുട്ടികൾ തീയില വെന്തു മരിക്കുന്നത് കണ്ടു നില്ക്കെന്ബ്ടി വന്നവൾ
പതിവൃത്യതിന്റെ സുഖമുള്ള നോവിൽ
മോക്ഷയാത്ര വരെയും പണ്ടാവര്ക്കൊപ്പം പോയവൾ.
പരസ്പരം കനല്വരിയെരിയുന്ന പ്രണയ കോമരങ്ങളുടെ
പ്രഹസന നാടകത്തിൽ പെട്ടുപോകുമ്പോൾ
പിന്നെയും ഓര്ക്കുന്നു പാഞ്ചാലിയെ , അവളുടെ ഭർത്താക്കന്മാരെ

Monday, March 18, 2013

അവളും അയാളും

അവര് തമ്മിൽ എങനെ കണ്ടുമുട്ടി എന്നത് ഒരു പ്രസക്തമായ കാര്യമല്ല. അവർ തമ്മിൽ കണ്ടുമുട്ടി . ജീവിതത്തിന്റെ കനൽ വഴികളില രണ്ടു പേരും ഓടി തളര്ന്നിരുന്നു. എപ്പോളോ അവർ രണ്ടു പേരും ഒന്നായി തീര്ന്നു. വാക്കുകളിലൂടെ മനസിന്റെ അഴങ്ങളിലെക്കിരങ്ങനും , പഴയ അനുഭവങ്ങള പരസപരം പറഞ്ഞു കരയാനും, പിന്നെ ഒരു സ്വാന്തനത്തിന്റെ പുതപ്പിനുള്ളിൽ ഒന്നിച്ചു ഉറങ്ങാനും തുടങ്ങി. രണ്ടു പേര്ക്കും കുറെ ദുരനുഭവങ്ങൾ ഉണ്ടായിരുന്നു. ചില അനുഭവങ്ങള നമ്മളെ ഒന്നും പഠിപ്പിക്കില്ല. പകരം മനസിലേക്ക് വിഷം മാത്രം കുതിവേക്കും. പ്രായോഗികതയുടെ ചില മാനങ്ങൾ പതുക്കെ അവരുടെ സ്നേഹത്തെ കുറക്കാൻ തുടങ്ങി. രണ്ടു പേരും അറിയാതെ ഉള്ളിലെ വിഷം ഫണം ഉയര്തനും. അയാള്ക്ക് അവളുടെ മുല കുടിക്കാൻ ഇഷ്ടമായിരുന്നു. ആദ്യം അവൾ അയാളിലേക്ക് അമൃതിന്റെ തുള്ളികൾ  ചുരത്തി. പിന്നെ എപ്പോളോ, അവൾ പോലും അറിയാതെ വിഷതുള്ളികൾ മുലപ്പാലിൽ കലര്ന്നു.അയാളറിയാതെ അയാളിലെ വിഷത്തിന്റെ അളവ് കൂടി വന്നു. അവളിലെത് കുറഞ്ഞും. പതുക്കെ പതുക്കെ അയാൾ ഒരു മൃഘതിന്റെ രൂപ ഭാവധികളിലേക്ക് രൂപാന്തരപ്പെട്ടു പോയി. അവൾ മനുഷ്യനിലേക്കും. പെട്ടന്നൊരു ദിവസം അവൾ മനുഷ്യരെ ശ്രദ്ധിക്കാൻ തുടങ്ങി. ഉള്ളില കനലുകൾ ഇല്ലാത്തവരെ, ആരെയും ചുട്ടുപോള്ളിക്കതവരെ. അവൾക്കു മനുഷ്യരുടെ കൂട്ട് വേണമെന്ന് തോന്നി. അയാളെ തള്ളിമാറ്റി അവൾ ഇറങ്ങിപ്പോയി.

അയാൾ പെട്ടന്ന് അമ്മ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ പ്പോലെ ആയി. സ്നേഹത്തിന്റെ മുലപ്പാല് വേണമെന്ന് പറയാൻ അറിയാതെ, നിലത്തു കിടന്നു കരഞ്ഞു. കരച്ചിലിന്റെ ശബ്ദം കേട്ട് തുറിച്ചു നോക്കിയതല്ലാതെ ആരും അയലോടോന്നും ചോദിച്ചില്ല. മഹാ നഗരത്തിന്റെ തിരക്കുകളിൽ ആയിരം നിലവിളികൾക്കുള്ളിൽ ആ കരച്ചിലും ഒളിച്ചു പോയി. കരഞ്ഞു കണ്ണുനീർ വറ്റിയ , ലഹരി തലക്കു പിടിച്ച ഒരു സന്ധ്യയിൽ , അയാൾ പെന്നുടലുകളിൽ സ്വര്ഗം തേടിപ്പോയി. കൊടുത്ത പൈസയുടെ സമയം കഴിഞ്ഞപ്പോൾ അവരയാളെ പെരുവഴിയുടെ അഴുക്കുച്ചളിലേക്ക് ഇറക്കി വിട്ടു. പിന്നെ അടങ്ങാത്ത പുകച്ചുരുളിനുള്ളിൽ എന്തൊക്കെയോ തിരഞ്ഞു. അവസാനം അയാൾ മരിച്ചു. ശവമെടുപ്പുകാർ വന്നു അയാളെ മറവു ചെയ്തു.

സ്വർഗത്തിൽ നിന്ന് മാലാഖമാരും, നരകത്തിൽ നിന്ന് ചെകുത്താനും അയാള്ക്ക് വേണ്ടി അവകാശവാദം ഉന്നയിച്ചില്ല. പുഴുക്കൾ വന്നു തുടങ്ങിയപ്പോൾ അരികില ഒരല്പം തണുപ്പ് പോലെ തോന്നി. ആത്മാവിന്റെ ഉള്ക്കഴ്ചയിൽ അരികില കിടന്ന ആളെ മനസിലായി. അത് അവളായിരുന്നു. പിന്നെ പരസ്പരം പുനര്ന്നവർ പുഴുക്കളുടെ അലിങ്ങനങ്ങളിൽ മതിമറന്നു കിടന്നു.

Sunday, March 10, 2013

ശവകുടീരത്തിലെ കാഴ്ച

മരണം അയാളെ അനുഗ്രഹിച്ചു .ഒരു തലോടല്‍ പോലെ അത് വന്നു കടന്നു പോയി.സഹിക്കാനാവാത്ത ദുഖങ്ങളില്‍ നിന്നും ,മോചനങ്ങളുടെ സ്വര്‍ഗകവടതിലെക്കുള്ള പ്രതീക്ഷകള്‍ നല്‍കി..കുറെ കല്ലുകൂമ്പരങ്ങളുടെ ഇടയില്‍ അവര്‍ അയാളെ സൂക്ഷിച്ചു  വെച്ചു. ഉയര്പ്പുകളുടെ മഹദിനതിനു വേണ്ടി .ആത്മാവിന്റെ ചെറിയ തുടിപ്പുകള്‍ അയാളില്‍ ശേഷിച്ചത് ആരും അറിഞ്ഞില്ല.ആത്മാവ് തന്നെ വിട്ടു പിരിയാനും എത്രയും പെട്ടന്ന് അഴുകി തീരാനും അയാള്‍ ആഗ്രഹിച്ചു . എന്നാല്‍ ദൈവം പാപപുണ്യങ്ങളുടെ തുലാസില്‍ ആത്മാവിനെ തൂക്കിനോക്കിക്കൊണ്ടിരുന്നു  .

അവള്‍ അറിഞ്ഞത് കുറെ വൈകിയാണ് , അയാള്‍ മരിച്ചു പോയെന്നു. വെറുപ്പിന്റെ അലകളില്‍ എവിടെയോ ഓര്‍മയുടെ ഒരു തിരിനാളം കുറച്ചു വെളിച്ചം പകര്‍ന്നു. രാത്രിയുടെ സുഖശീതള ശയ്യയില്‍ ചേര്‍ന്ന് കിടക്കുമ്പോള്‍ അവള്‍ അവനോടു പറഞ്ഞു അയാളെ കാണാന്‍ പോകണമെന്ന്.പെട്ടനു കേട്ടപ്പോള്‍ ഞെട്ടിപോയെങ്കിലും എന്നും ചെയ്യരുണ്ടയിരുന്നതുപോലെ അവന്‍ നല്ല ഭര്‍ത്താവിന്റെ വേഷങ്ങള്‍ സ്വയം എടുത്തണിഞ്ഞു.

പിറ്റേ ദിവസം ഒരു കെട്ടു പൂക്കളുമായി  അവര്‍ അയാളുടെ ശവകുദീരതിലെത്തി. അവള്‍ അവന്റെ ചുമലുകളില്‍ വീണു കരയുമ്പോള്‍, അയാളുടെ ആത്മാവ് അകത്തു കിടന്നു , വീര്‍പ്പുമുട്ടി.പൂക്കള്‍ കല്ലറയില്‍ വെച്ച് പോട്ടിക്കരയുംപോളും, തൊട്ടു നില്‍ക്കുന്ന ആത്മാവിന്റെ സ്വപ്ന്ദനങ്ങള്‍ അവള്‍ അറിയാതെ പോയി. കുറെ കരഞ്ഞിട്ടു അവള്‍ അവന്റെ കൂടി കാറില്‍ കയറി തിരിച്ചു പോയി . ദൈവം പിന്നെയും തുലാസുമായി വന്നു അയാളുടെ ആത്മാവിനെ തൂക്കിനോക്കി.

Wednesday, February 20, 2013

നിരക്ഷരന്‍

എഴുതാനും വായിക്കാനും അറിഞ്ഞു കൂടാത്ത ഒരു മനുഷ്യന്‍.. ഈ കാലത്തൊക്കെ അങ്ങനെ ഉള്ളവര്‍ ഉണ്ടോ എന്ന് നമ്മള്‍ അത്ഭുതപ്പെടും. പക്ഷെ കാലം മാത്രമേ പലപ്പോഴും മരുന്നുള്ളൂ. പല മനുഷ്യ അവസ്ഥകളും ചിന്തകളും ഒറ്റപ്പെടലുകളും എല്ലാം പഴയ പോലെ തന്നെ ഓരോ തലമുറയിലും ആവര്‍ത്തിക്കുന്നു. ഇയാളെ പണ്ട് വീട്ടുകാര്‍ സ്കൂളില്‍ അയച്ചതാണ്. പക്ഷെ എന്ത് കൊണ്ടോ അയാള്‍ക്ക് ഒറ്റപ്പെടുന്നത് പോലെ തോന്നി. പിന്നെ സ്കൂളില്‍ പോകാതെ ഒളിച്ചു നടക്കാന്‍ തുടങ്ങി. പോകുന്ന വഴിക്ക് ഒരു കൊങ്ങിണി കാടുണ്ട്‌. അതില്‍ ഒരു കൂടാരം പോലെ വളച്ചുണ്ടാക്കി അതില്‍ കയറി ഇരിക്കും. എന്നിട്ട് തനിയെ കുറെ കളിക്കും. ഉച്ചയാകുമ്പോള്‍ വീട്ടില്‍നിന്നു കൊണ്ടുവന്ന ചോരെടുതുന്നും. ഇങ്ങനെ കുറെ ദിവസം കഴിഞ്ഞു. ഇടക്കെപ്പോലോ ഒരു കൂട്ടുകാരനെയും കിട്ടി. പക്ഷെ രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ അവനു മടുത്തു. ഇങ്ങനെ ഒരാഴ്ച സ്കൂളില്‍ കാണാതെ ആയപ്പോള്‍ അവര് വീട്ടില്‍ അറിയിച്ചു. വീട്ടുകരെന്തോ പിന്നെ അവനെ പഠിപ്പിക്കാന്‍ വിട്ടില്ല. അപ്പനും അമ്മയും കഷ്ടപ്പെട്ട് വളര്‍ത്തിക്കൊണ്ടു വന്നു. അയാള്‍ വലിയ വിഷമങ്ങള്‍ ഒന്നും ജീവിതത്തില്‍ അറിഞ്ഞില്ല. പണത്തിന്റെയും വിശപ്പിന്റെയും ഒന്നും ദുഃഖങ്ങള്‍ അയാളെ അലട്ടിയെ ഇല്ല. കുറെ പ്രായമായപ്പോള്‍ എങ്ങനെ ഒക്കെയോ ചില ജോലികള്‍ കിട്ടി. എന്നാല്‍ ഒരു ജോലിയിലും ഉറച്ചു നില്ക്കാന്‍ പറ്റിയില്ല. ജോലി ചെയ്യുമ്പോളും എന്തൊക്കെയോ അലട്ടലുകളുടെ ഉച്ചസ്ഥായിയില്‍ ആയിരുന്നു അയാള്‍.

ചിലപ്പോളൊക്കെ അയാളുടെ നവിലേക്ക് കവിത വരും. ചിലപ്പോള്‍ നാവ് വരെ എത്തില്ല. തലച്ചോറിന്റെ എതോപ് ഒരു കോണില്‍ ഉദിച്ചു അവിടെ ഒരു തരി പ്രകാശമായി നില്‍ക്കും. ചിലപ്പോ നവിലെക്കും വരും. ഉറക്കെ പറയാന്‍ പേടിച്ചു പതുക്കെ പോര് പൊറുക്കും. കൈകള്‍ ഇപ്പോഴും എഴുതാനായി തരിക്കും. പക്ഷെ വരച്ചു ചേര്‍ക്കാന്‍ അറിയാത്ത അക്ഷരതുണ്ടുകളായി അവ അവശേഷിക്കും. അക്ഷരങ്ങളുടെ വടിവിലെക്കൊതുങ്ങാന്‍ കൈകളെ അയാള്‍ കുറെ പരിശീലിപ്പിച്ചു നോക്കി. പക്ഷെ ഒരു വടിവിലും ഒതുങ്ങാതെ പേപ്പറില്‍ അലഞ്ഞു നടക്കാന്‍ ആയിരുന്നു അവക്കിഷ്ടം.

ജീവിതം ഒരു നേര്‍രേഖയിലൂടെ അല്ല പലപ്പോഴും നീങ്ങാര്. യൌവ്വനത്തിന്റെ ദ്രുത ചലന തലത്തില്‍ എപ്പോളോ ആയാലും ആ ച്ചുഴികളിലേക്ക് എടുത്തെറിയപ്പെട്ടു. എന്ത് കൊണ്ടോ വലിയ അത്ഭുതങ്ങളില്‍ അയാള്‍ വെറുതെ വിശ്വസിച്ചിരുന്നു. ചെറുപ്പത്തില്‍ വീട്ടുകാര്‍ പഠിപ്പിച്ചതാവാം. ച്ചുഴികളിലൂടെ , മസ്മരികതകളിലൂടെ ഉള്ള കറക്കം ചിലപ്പോള്‍ തന്നെ എഴുതാന്‍ പഠിപ്പിക്കും എന്ന് അയാള്‍ ഓര്‍ത്തു . പലപ്പോഴും ഉണ്ടായ പരിക്കുളെ മറന്നു വീണ്ടും അയാള്‍ അതിലെക്കെടുതെടുത്തു ചാടി.

ഒരു ജലപ്രവാഹത്തിന്റെ ഉന്മാദം കഴിഞ്ഞപ്പോള്‍ , പെട്ടന്ന് ചുഴികള്‍ നിലച്ചു പോയി. തുടര്‍ച്ചയായ കറക്കത്തില്‍ ബോധം നഷ്ടപ്പെട്ട അയാളെ വെള്ളം ഏതോ കരയില്‍ കൊണ്ടേ എത്തിച്ചു., മനസിലേക്ക് അപ്പോളേക്കും കവിത തിരമാലകള്‍ പോലെ ഇരചിരച്ചു വന്നുകൊണ്ടിരുന്നു. ഏറെ പരതീക്ഷയോടെ അയാള്‍ മണലില്‍ എഴുതുവാന്‍ ശ്രമിച്ചു. പക്ഷെ യാതൊരു അത്ഭുതവും സംഭവിച്ചില്ല കൈകള്‍ പിന്നെയും അതിന്റെ വഴിക്ക് പോയി ഏതോ ഒരു ബീഭത്സ ചിത്രം വരച്ചു. അവസാനം കവിത കണ്ണീരിലൂടെ ഒഴുകി മണലിന്റെ ഊഷരതകലില്‌ വീണു വറ്റിപ്പൊയി