യഥാര്ത്യങ്ങളുടെ ഒരു മഴ പെയ്തൊഴിയുമ്പോൾ,
സ്വപ്നം മുളപൊട്ടാൻ തുടങ്ങുന്നു.
വരാൻ പോകുന്ന നല്ലകാലത്തിന്റെ സ്മൃതിയിൽ അത് പൂത്തുലയുന്ന.
പകലിന്റെ തീനാളം അണയുമ്പോൾ,
രാത്രി എന്തിനോ വേണ്ടി കിതക്കുംപോൾ ,
അതൊരു തണലായി മാറുന്നു.
ആ തണലിന്റെ ശാന്തതയിൽ ഉറക്കത്തിന്റെ മായയിലേക്ക് കൈ പിടിച്ചു നടത്തുന്നു
ചില സ്വപ്‌നങ്ങൾ അമ്മയെ പോലെയാണ്.
താരാട്ടു പാട്ടുകൾ പാടി, കൈകൾ തലയിണയായി തന്നു നമ്മെ ഉറക്കും
ചിലത് വഴിയിൽ എവിടെയോ പരിചയപ്പെട്ട പെണ്ണിനെ പോലെയും
ഭ്രമകല്പനകളുടെ അന്തമില്ലാത്ത വഴികളിലൂടെ അവൾ നയിക്കും
ഏതോ ഒരു നിമിഷത്തിൽ അവ്യക്തമായ ഓർമ്മകൾ മാത്രം തന്നിട്ട് എവിടെയോ പോയി മറയും
സ്വപ്നം മുളപൊട്ടാൻ തുടങ്ങുന്നു.
വരാൻ പോകുന്ന നല്ലകാലത്തിന്റെ സ്മൃതിയിൽ അത് പൂത്തുലയുന്ന.
പകലിന്റെ തീനാളം അണയുമ്പോൾ,
രാത്രി എന്തിനോ വേണ്ടി കിതക്കുംപോൾ ,
അതൊരു തണലായി മാറുന്നു.
ആ തണലിന്റെ ശാന്തതയിൽ ഉറക്കത്തിന്റെ മായയിലേക്ക് കൈ പിടിച്ചു നടത്തുന്നു
ചില സ്വപ്‌നങ്ങൾ അമ്മയെ പോലെയാണ്.
താരാട്ടു പാട്ടുകൾ പാടി, കൈകൾ തലയിണയായി തന്നു നമ്മെ ഉറക്കും
ചിലത് വഴിയിൽ എവിടെയോ പരിചയപ്പെട്ട പെണ്ണിനെ പോലെയും
ഭ്രമകല്പനകളുടെ അന്തമില്ലാത്ത വഴികളിലൂടെ അവൾ നയിക്കും
ഏതോ ഒരു നിമിഷത്തിൽ അവ്യക്തമായ ഓർമ്മകൾ മാത്രം തന്നിട്ട് എവിടെയോ പോയി മറയും
ഓർമ്മകൾ മാത്രം തന്നിട്ട് എവിടെയോ പോയി മറയും
ReplyDelete