Friday, December 16, 2011

മുറിവുകള്‍

മുറിയിലേക്ക് വന്നു കയറിയത്  കിതച്ചു കൊണ്ടാണ്  . കുറെ ദൂരം നടന്നല്ലോ. കൂടാതെ ശരീരം മുഴുവന്‍  മുറിവുകളും. കെട്ടിവെച്ചിരിക്കുന്ന തുണിയിലൂടെ രക്തം അരിച്ചിറങ്ങുന്നത് നോക്കി വെറുതെ ഇരുന്നു. പോട്ടെ..മുഴുവന്‍ ഊര്‍ന്ന് പോകട്ടെ.. അതോടെ തീരുമല്ലോ നടപ്പും വേദനയും ജീവിതവും. വെറുതെ ഇരുന്നപ്പോള്‍ മനസ്സില്‍ ഒരു തിരശീല വിരഞ്ഞു. തീരാത്ത വേദനകലെപ്പടിയുള്ള ഓര്‍മ്മകള്‍ അവിടെ ചിത്രം വരയ്ക്കാന്‍ തുടങ്ങി.

കാലങ്ങളായ് ഒഴിയാത്ത ബാധ പോലെ കൂടെക്കൂടിയതാണിത്. ജനിച്ചപ്പോള്‍ ഒരു ചെറിയ പാടുണ്ടായിരുന്നു  എന്നു അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അന്ന് അവയെ ശ്രദ്ധിക്കേണ്ട കാര്യം പോലും ഇല്ലായിരുന്നു.  പിന്നെ വളരും തോറും അവയും വളരാന്‍ തുടങ്ങി . പലപ്പോഴും ശരീരത്തിന്റെ അതിരുകള്‍ കടന്നു മനസിലേക്കും. ആരോടെഒക്കെയോ പറയാന്‍ ശ്രമിച്ചു . പക്ഷെ പറയും തോറും ആളുകള്‍ അകന്നു മാറിക്കൊണ്ടിരുന്നു . ചിലരൊന്നും പറയുന്നത് കേള്‍ക്കാന്‍ പോലും തുനിഞ്ഞില്ല.  പിന്നെ മനസിലായി, മനുഷ്യര്‍ ചില വാക്കുകളെ എഴുതാന്‍ വേണ്ടി മാത്രമേ ഉപയോഗിക്കൂ എന്ന് . മിക്കപ്പോഴും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. കുറെ ഒക്കെ ആലോചിച്ചിട്ടും തലച്ചോറിന്റെ ഉള്ളറകളിലെവിടെയും തിരിച്ചറിവിന്റെ മിന്നലാട്ടം കിട്ടാത്തത് കൊണ്ട് മുറിവുകള്‍ ഉള്ള മറ്റുള്ളവര്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കി.

ആദ്യം കണ്ടത് വഴിയരുകില്‍ ഇരിക്കുന്ന ആളുകളെയാണ്   . ഭിക്ഷ യാചിക്കുന്നവര്‍. യാതൊരു മടിയും ഇല്ലാതെ അവര്‍ മുറിവുകളെ തുറന്നു വെച്ചിരുന്നു  . ആ മുറിവുകള്‍  ഉണ്ടാക്കുന്ന സഹതാപത്തില്‍ നിന്ന് വേണം അവര്‍ക്ക് ഭക്ഷണം കഷിക്കാന്‍. വിധിയെ പഴിക്കുമെങ്കിലും ചിലപ്പോളൊക്കെ അവര്‍ മുറിവില്‍ സന്തോഷിക്കുന്നുണ്ട് എന്നു തോന്നി.

പിന്നെ കുറെപ്പേരെ കണ്ടത് സ്വന്തം പരിസരങ്ങളില്‍ ആണ്. ഗ്രാമത്തിന്റെ രൂപഭാവങ്ങളില്‍ സ്വയം ഒതുങ്ങി മുറിവുകളെ സാമാന്യം വൃത്തിയുള്ള തുണികള്‍ കൊണ്ട് കെട്ടി, കുടുംബം നോക്കുന്നവരെ. പുറമെ എപ്പോഴും മുഖം പൊതിഞ്ഞൊരു ചിരി ഉണ്ടെങ്കിലും വലിയൊരു നിശബ്ദതയുടെ ,വീര്‍പ്പുമുട്ടലിന്റെ വിത്തുകള്‍ എവിടെയോ പൊട്ടി മുളച്ചു നില്‍പ്പുണ്ടെന്ന് തോന്നി. എങ്കിലും അവയെല്ലാം ഭംഗിയായി മറക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ടായിരുന്നു. നടക്കാന്‍ നേരെയുള്ള വഴികള്‍ മാത്രം തിരഞ്ഞെടുക്കുന്നവര്‍. എന്താണെന്നു പോലും അറിയാതെ മിക്കപ്പോഴും സത്യത്തിന്റെ അനുകരണങ്ങളെ നെഞ്ഞിലെറ്റുന്നവര്‍. എന്താണ് ഇവര്‍ ഇങ്ങനെ എന്ന് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട് . ചിലപ്പോള്‍ ശ്രദ്ധിച്ചത് ഭര്‍ത്താക്കന്മാരെ ആയതു കൊണ്ടാവാം.  

എവിടെ നിന്നോ കിട്ടിയ ചെറിയ ചെറിയ തുണിക്കീരുകള്‍ക്കൊണ്ടു മുറിവുകള്‍ മറച്ചു ഭംഗിയായി നടക്കാന്‍  പഠിച്ചു തുടങ്ങിയപ്പോളേക്കും  ജീവിതം നഗരത്തിലേക്ക് വലിച്ചെറിഞ്ഞു  . ഒരിക്കലും അവസാനിക്കാത്ത തിരക്കുകളുടെ ലോകം.നഗരത്തിനു അവരുടെതായ രീതികളുണ്ട് . ഏകാതനതയുടെ രൂപകങ്ങളില്‍ കയറി ഒളിക്കാനും, അമൂര്തതയെ നിഷേധിക്കാനും പഠിപ്പിക്കുന്ന രീതികള്‍ . ജീവിതം ഒരു ഉള്പന്നമാനെന്നു കരുതിക്കൊണ്ട് പൂര്‍ണതയെ തേടുന്ന , സംസ്കരമില്ലയ്മയെ ആധുനികത കൊണ്ട് മൂടുന്ന അറിവില്ലായ്മയുടെ രീതികള്‍ . ചിലപ്പോളൊക്കെ കൂട്ടം കൂടി പോകുന്നത് കഴുകന്‍മാര്‍ ആണെന്ന് തോന്നും . ഇരയെ കൊത്തിത്തിന്നുന്നേ വികാരത്തോടെ മറ്റുള്ളവരുടെ മുറിവുകളില്‍ മാത്രം നോക്കുന്നവര്‍ .  അവിടെയും ശരീരം മുഴുവന്‍ മുറിഞ്ഞവര്‍ ഉണ്ടായിരുന്നു. പക്ഷേ മുറിവുകളെ അവര്‍  പട്ടുതുണികളുടെ പളപളപ്പില്‍  മറച്ചു. പുറത്തെ ലോകത്തില്‍ സൂര്യന്‍ മിക്കപ്പോഴും അവരിലൂടെ പ്രതിഫലിച്ചു . അറിയാതെ എപ്പോഴൊക്കെയോ മനസ്സില്‍ ന്ര്മിക്കപ്പെട്ട മാതൃകകള്‍ അവരുടെതാണെന്ന് തിരിച്ചറിയാന്‍ പിന്നെയും സമയം കുറെ എടുത്തു.
വേദന അസഹനീയമായപ്പോളാണ് തനിയെ കഴിയാമെന്ന് വെച്ചത്. ആര്‍ക്കും ഒരു ശല്യമാകണ്ടല്ലോ. രക്ഷപെടാനുള്ള മാര്‍ഗമായി കണ്ടത് പനതെയാണ് . അറിയാവുന്ന പണികള്‍ ചെയ്തു കുറെ പണമുണ്ടാക്കണം. ഒന്നും ആഗ്രഹിക്കാത്തവന്റെ മനസില്‍ എപ്പോളോ ഈ ഒരു ആഗ്രഹം കയറിക്കൂടി. മുന്നില്‍ കണ്ടതെല്ലാം തൊട്ടത് പൊന്നാക്കിയവരുടെ കഥകളും. ജോലിക്കു പോകണമെങ്കില്‍ മുറിവുകള്‍ മറക്കണം. കിട്ടിയതാകട്ടെ കുറെ കീറിപ്പോയ പട്ടുതുണികളും. ഉള്ളത് കൊണ്ട് സാധിക്കുന്നിടത്തോളം  മറച്ചു. പിന്നെയും ചിലതൊക്കെ കാണുന്നവര്‍ക്ക്  ചുട്ടു പഴുത്ത ഇരുമ്പ് കമ്പികള്‍ കയറ്റി  വേദനിപ്പിക്കാന്‍ വേണ്ടി ബാക്കിയായി. പലപ്പോഴും തിരിച്ചു പോകുവാന്‍ ആഗ്രഹിച്ചു . പിന്നെ ഒരിക്കലും തിരിച്ചു പോകാന്‍ പറ്റില്ല എന്നറിയുമ്പോള്‍ എല്ലാം തകര്‍ന്നു പോകുന്നത് പോലെ.

ദിവസവും പോകുമ്പോളും വരുമ്പോളും കുറെ ആളുകളെ കാണും. വഴിയോരത്ത് കൂടി ഒതുങ്ങി നടന്നു പോകുന്നവര്‍ . ഒന്നും അല്ലാതിരുന്നിട്ടും എന്തെല്ലാമോ ആണെന്ന് അസഹനീയമായ വിധത്തില്‍ ആളുകളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍. എന്തിനാണെന്ന് അറിയാതെ കരയുന്നവര്‍. പിന്നെ  എങ്ങനെ ഒക്കെയോ ജീവിച്ചു തീര്‍ക്കുന്ന മറ്റുള്ളവര്‍. ആദ്യം ആളുകള്‍ ഒരു ആവേശമായിരുന്നു. പിന്നെപ്പോഴോ സ്വാര്‍ത്ഥതയുടെ വേരുകള്‍ എല്ലാവരിലും പടര്‍ന്നു നില്‍ക്കുന്നത്  കണ്ടപ്പോള്‍ മടുക്കാന്‍ തുടങ്ങി.

പല തരത്തിലുള്ള ആളുകളെ കണ്ടു മടുത്തപ്പോള്‍   ദൈവത്തെ കാണണമെന്ന് തോന്നി. പലയിടത്തും പോയി നോക്കി. ചില പള്ളികളുടെ മുകളില്‍ അവന്റെ രൂപങ്ങള്‍ കണ്ടു. കലനിപുനതയുടെ ഉതുംഗങ്ങളില്‍ വിരിഞ്ഞ ആ രൂപങ്ങള്‍ പക്ഷേ എത്തിപ്പിടിക്കാവുന്നതിലും മുകളില്‍ ആണെന്നാണ് തോണിയത്. ചിലര്‍ വഴിയില്‍ നിന്നും ദൈവത്തെപ്പറ്റി പറഞ്ഞു  .ചിലര്‍ കൂടെ നടന്നും. പക്ഷേ എപ്പോഴൊക്കെയോ അവരുടെ വേദപുസ്തകങ്ങളുടെ നിറം കറുപ്പാകുന്നത് തിരിച്ചറിഞ്ഞു. പലപ്പോഴും കൈകളില്‍ നിന്നും കറുപ്പ് ഒഴുകിയിറങ്ങിയത് കൊണ്ട് .

 വേദന പക്ഷേ അസഹനീയമാകും വിധം വര്‍ധിചപ്പോള്‍ പതുക്കെ തിരശീലയില്‍ നിന്നും രൂപങ്ങള്‍ മായാന്‍ തുടങ്ങി. എവിടെ നിന്നോ വല്ലാത്തൊരു ദാഹം ശരീരമാകെ നിറഞ്ഞു. ചുണ്ടും നാക്കും വല്ലാതെ വരണ്ടു പോകുന്നത് പോലെ. കുറെ നേരം മുകളിലേക്ക് നോക്കിയിരുന്നു. ആരോ ഒരാള്‍ പതുക്കെ അടുത്തേക്ക് നടന്നു വരുന്നത് കണ്ടു. അടുതെതിയപ്പോള്‍ അയാള്‍ കണ്ണുകളെ വലിച്ചു തുറന്നു. അപ്പോളാണ് കണ്ടത് . മുറി മുഴുവന്‍  നിറഞ്ഞു നില്‍ക്കുന്ന ഒരു തേജസ് . അപ്പോള്‍ മനസിന്റെ ഉള്ളറകളില്‍ ഉറവകള്‍ പൊട്ടുന്നത് പോലെ തോന്നി. തണുത്ത വെള്ളം ശരീരമാകെ വന്നു നിറയുന്നത് പോലെ. കുറച്ചു കഴിഞ്ഞപ്പോള്‍ ശ്വാസം വളരെ നേര്തതായി. പിന്നെ നേര്‍ത് ഇല്ലാതെയായി. ബലിഷ്ടമായ കൈകള്‍ കൊണ്ട് ചുമലുകളില്‍ അയാള്‍ തങ്ങി എടുക്കുന്നതരിഞ്ഞു.  അയാളുടെ കൂടെ മുകളിലേക്കു പറക്കുമ്പോള്‍  അയാളുടെ നെറ്റിയില്‍ കാരുണ്യം എന്നെഴുതിയിരിക്കുന്നത് കണ്ടു . പിടിച്ചിരിക്കുന്ന കൈ വേളയില്‍ നിന്നും രക്തം ഒഴുകുന്നതും. പിന്നെ തോളില്‍ ഒരു വലിയ മരക്കഷ്ണം ചുമന്നു നടന്നതിന്റെ തഴമ്പും.

Wednesday, November 16, 2011

വാക്കുകള്‍

വാക്കുകളെ അയാള്‍ ഒരുപാട് സ്നേഹിച്ചിരുന്നു. അക്ഷരങ്ങള്‍ ചേര്‍ന്ന് വാക്കുകള്‍ ഉണ്ടാകുന്നതും, ആ അക്ഷരക്കൂട്ടങ്ങളിലേക്ക് അര്ത്ഥം നിറയ്ക്കപ്പെടുന്നതും അയാളെ അത്ഭുടപ്പെടുത്തിയിരുന്നു. വാക്കുകള്‍ക്കും മനുഷ്യര്‍ക്കും സാമ്യമുള്ളപ്പോലെ ചിലപ്പോള്‍ തോന്നും. സമ്മതമോ അനുവദമോ ചോദിക്കാതെ ജനിക്കുന്ന നിമിഷം അര്‍ഥവും വിധിയും നിര്‍ണയിക്കപ്പെടുന്ന രണ്ടു സമസ്യകള്‍. അങ്ങനെ ചിന്തിക്കുമ്പോള്‍ ഒരുപാട് സമസ്യകളെ ഒരു നൂലില്‍ കോര്‍ത്ത് പൊതുവായ അര്ത്ഥം തേടുന്ന സമൂഹത്തെ പറ്റി ഓര്‍ക്കും. ഒപ്പം വാക്കെന്ന സമസ്യയെ പുനര്‍നിര്‍വചിക്കുന്ന വാക്യങ്ങളെപ്പറ്റിയും പിന്നെ അര്‍ഥമില്ലാത്ത അക്ഷരക്കൂട്ടങ്ങള്‍ പോലെയുള്ള ചില ഭ്രാന്തന്‍ ആള്‍ക്കൂട്ടങ്ങളെപ്പറ്റിയും. ചിലപ്പോളൊക്കെ ഒരു വാക്യത്തില്‍ നിന്നും അടര്‍ത്ത് മാറ്റിയെടുത്ത് വച്ച ,  അര്ത്ഥം പൂര്‍ത്തിയാക്കാനായി മരുപകുതിയെ തേടുന്ന വാക്കാണ് താനെന്നു അയാള്‍ വിശ്വസിച്ചു. ചിലപ്പോള്‍ വാക്കുകളുടെ ഉപാസകനാണെന്നും.

തളക്കപ്പെട്ടുപോയ ചെറുപ്പത്തിന്റെ പാഠം ഉരുട്ടി, വരിയും നിരയും തെറ്റാതെ എഴുതുന്ന അക്ഷരങ്ങളുടേതായിരുന്നു. ജീവിതത്തിന്റെ സൌന്ദര്യം അതിന്റെ സങ്കീര്‍ണ്ണതയാണെന്ന് കരുതിയ കാലങ്ങളിലെല്ലാം കടിച്ചാല്‍ പൊട്ടാത്ത വാക്കുകളെ അയാള്‍ സ്നേഹിച്ചു. ഒരുപാട് വാക്കുകള്‍ അര്‍ഥമെന്തെന്നറിയത്തെ എഴുതി നിറച്ചു. കയ്യില്‍ കിട്ടിയ പുസ്തകങ്ങളില്‍ ഒരു ഭ്രാന്തന്നെപ്പോലെ പുതിയ പുതിയ സങ്കീര്‍ണ്ണതകള്‍ക്കും, അതിന്റെ ഉരുക്കഴിക്കുന്ന അക്ഷരക്കൂട്ടങ്ങള്‍ക്കുമായി തിരഞ്ഞു നടന്നു. ലഹരിയുടെ ആകാശങ്ങളില്‍ പറന്നു നടക്കുമ്പോളും തിരഞ്ഞത് മറ്റൊന്നായിരുന്നില്ല. എപ്പോലെങ്കിലും വരപ്രസാദം പോലെ പകര്‍ന്നു കിട്ടുന്ന വാക്കുകളെ പലവുരി ഉരുവിട്ടു മനസില്‍ ഉറപ്പിച്ചു. തെറ്റിപ്പോകുമോ എന്നു കരുതി ഒരു കണ്ണാടിയിലൂടെ സൂക്ഷമ് നിരീക്ഷണം നടത്തി .എവിടെയെങ്കിലുഉം എഴുത്തുന്നതിനു മുന്പ് ഈ വാക്ക് മങ്ങിപ്പോയെക്കുമെന്നും പ്രപഞ്ചം അതിന്റെ തമോഗര്‍ത്ത സീമകളില്‍ അതിനെ ഒളിപ്പിച്ചു വെക്കുമെന്നും എപ്പോഴും പേടിച്ചു.

ഒരു പ്രഭാതത്തില്‍ അക്ഷരങ്ങള്‍ മഴയായി പെയ്യാന്‍ തുടങ്ങി. ആദ്യമൊക്കെ അയാള്‍ ആ മഴ നനഞ്ഞു. മഴ തോരുമ്പോള്‍ കുളിര്‍ തെന്നാലെറ്റു കൊണ്ട് പുതിയ അര്‍ഥ കല്‍പനകള്‍ നെയ്തു. പിന്നെ അതൊരു തോരാത്ത പേമാരിയവന്‍ തുടങ്ങി. വാക്കുകള്‍ ഒരു പ്രളയം പോലെ നിരയാനും. ആരും അറിയാതെ, ആ പ്രളയത്തില്‍ അയാള്‍ മുങ്ങിമരിച്ചപ്പോലും ശരിയായ അര്ത്ഥം കൈമറാനാവാതെ മരണത്തെ പറ്റിയുള്ള ഏറ്റവും വലിയ വാക്ക് അയാളുടെ ശരീരത്തിനു മുകളിലൂടെ ഒഴുകി നടന്നു.

Sunday, September 11, 2011

പ്രണയവര്‍ണം

ഉച്ചയൂണിന്‍റെ ആലസ്യത്തില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ അയാള്‍ വെറുതെ മുറിയില്‍ ഒന്നു കണ്ണോടിച്ചു. ഒരു ചെറിയ മുറി.കിളിക്കൂട് പോലൊരു മുറി എന്നു പറയുന്നതാവും കൂടുതല്‍ ചേരുന്നത്. ഭിത്തിയുടെ ഒരു വശത്ത് ഒരു ചെറിയ വെന്‍റിലേഷന്‍. പിന്നെ അതിനെ മൂടി പഴയ ഒരു സത്യദീപം കലണ്ടര്‍. അതില്‍ ദൈവത്തിനു ആരോ ദൈവാന്വേഷകനായ സന്യാസിയുടെ രൂപം ചാര്‍ത്തി നല്‍കിയിരിക്കുന്നു. എന്തായിരിക്കും അയാള്‍ ഉദേശിക്കുന്നത്..? ധ്യാനത്തിന്‍റെ അതീന്ദ്രിയ തലങ്ങളില്‍ ദൈവം തന്‍റെ തന്നെ സത്തയെ തേടുന്നുവെന്നോ..? പിന്നെ നോട്ടം ഭിത്തിയില്‍ തൂങ്ങുന്ന കുരിശിലേക്കായി. പണ്ട് അവിടെ രണ്ടു കുരിശുകള്‍ ഉണ്ടായിരുന്നല്ലോ.ഒരെണ്ണം പാപഭാരം ചുമന്നിട്ടെന്നവണ്ണം നിലത്തു കിടക്കുന്നു.കലണ്ടറിനെ ഇളക്കി ആട്ടിക്കൊണ്ടു കാറ്റ് അപ്പോളേക്കും ഉള്ളിലേക്ക് വന്നു. കാറ്റിനൊപ്പം ഒരു പ്രണയത്തിന്റെ മധുരനൊമ്പരവും. മുറിക്കുള്ളിലെ നിശ്വാസവുമായി ലയിച്ചു അതൊരു പാട പോലെ അയാളെ പൊതിഞ്ഞു, ചിലപ്പോലെല്ലാം ശ്വാസം മുട്ടിക്കുന്ന, നിസ്സഹായതയുടെ ഒരു കണ്ണുനീര്‍ തുള്ളിക്കപ്പുറം ജീവിതമില്ലെന്ന് തോന്നിക്കുന്ന ഒരു സമസ്യയായി.പിന്നെ ചിലപ്പോള്‍ മൂടല്‍മഞ്ഞിലൂടെ പൊഴിഞ്ഞു വീഴുന്ന ഒരു മഴത്തുള്ളിയുടെ സ്വാന്താനമായി. ഈ പാടയുടെ ബന്ധനത്തില്‍ നിന്നും പുറത്തേക്ക് പോകണമെന്ന് ആലോചിക്കാറുണ്ടെങ്കിലും അത് സ്വയം തന്നെ വിട്ടു പോകുന്ന നിമിഷങ്ങളെ പറ്റിയുള്ള ഓര്‍മ്മ അയാളെ കട്ടിലിന്‍റേയോ നിലത്തിന്റെയോ പ്രതലങ്ങളില്‍ ഇതികര്‍ത്തവ്യാമൂടനായി ബന്ധിക്കാറുണ്ടായിരുന്നു.

ഉറക്കത്തിന്‍റെ കൈകള്‍ ഒരു സ്വന്താനമായി തഴുകിയപ്പോഴേക്കും അയാളുടെ നിശ്വാസങ്ങളില്‍ ഉള്‍ചേര്‍ന്ന പ്രണയം ഒരു സ്വപ്നമായി തലക്കുളിലേക്കു ഏന്തി വലിഞ്ഞു കയറിക്കൂടി. അവിടെ പ്രണയിനി രൂപഭാവങ്ങള്‍ മാറി ഏതോ ഒരു കഥപത്രത്തിന്റെ അളവുകളിലേക്ക് സ്വയമാലിഞ്ഞു. അവളുടെ ചുണ്ടില്‍ പ്രണയത്തിന്റെ തേന്‍ തുള്ളികള്‍ എപ്പോളോ ഒരു ചുടുകട്ടടിച്ചപ്പോലെ വരണ്ടുണങ്ങി നിന്നു. തന്‍റെ വാക്കുകളില്‍ജീവരസമുണ്ടെന്ന് വിശ്വസിച്ചു അയാള്‍ വാക്കുകള്‍ കൊണ്ട്  അവളില്‍ ഒരു മഴയായി പെയ്യാന്‍ ശ്രമിച്ചു. ഒരോ തവണ വിഫലമാകുംതോറും കൂടുതല്‍ സ്നേഹത്തോടെ, അല്ലെങ്കില്‍ സ്നേഹത്തോടെ എന്നു സ്വയം വിശ്വസിപ്പിച്ചു നഷ്ടത്തെപ്പറ്റിയുള്ള ഭയത്തോടെ. പിന്നെ എപ്പോളോ മരുഭൂമിയില്‍ ജീവനും ജീവരസങ്ങളും ഇല്ലെന്നു തിരിച്ചറിഞ്ഞപ്പോലെക്കും ഉറക്കം ഉണര്‍ന്ന് കഴിഞ്ഞിരുന്നു. സ്വപ്നം വിട്ടുപോകാന്‍ കൂട്ടാക്കാതെ തലച്ചോറിന്റെ ഏതോ ഒരു മടക്കില്‍ ഒരു നേര്‍ത്ത ഓര്‍മയുടെ രൂപം പൂണ്ടു പതുങ്ങിയിരുന്നു.
 
അപ്പോഴേക്കും നേരം ഇരുട്ടാന്‍ തുടങ്ങിയിരുന്നു. . മനസിന്റെ ഉള്ളറകള്‍ അപ്പോളും സംശയത്തിന്റെ മുള്ളുകള്‍ കൊണ്ട് രക്തംവാര്‍ക്കന്‍ തുടങ്ങി. അവള്‍ വാക്കുകളിലൂടെ പുതിയ ആരുടെയോ മുന്നില്‍ പുനര്‍ജനിക്കുന്ന കാഴ്ച ഒരു വെള്ളിടിപോലെ മുന്പില്‍ കൂടി കടന്നു പോയി. മനസില്‍ ആ ഇടിമുഴക്കങ്ങള്‍ ഒരു വലിയ ശൂന്യത തീര്‍ക്കുന്നത് അയാള്‍ അറിഞ്ഞു. ആ ശൂന്യതകളെ വാക്കുകള്‍ ആക്കാന്‍  പിന്നെ ഒരു വിഫല ശ്രമം. ലാപ്ടോപ്പിന്‍റെ കീബോര്‍ഡില്‍ ചിന്നി ചിതറിയ ഇംഗ്ലിഷ് അക്ഷരങ്ങള്‍ മലയാളമായി മാറുന്നതിന്റെ മാസ്മരികതയിലൂടെ കുറച്ചു നേരം. പിന്നെപ്പോലോ അതും ഉപേക്ഷിച്ചു. അപ്പോളേക്കും മുറിയിലേക്ക് വന്ന ഒരു കാറ്റ് പുറത്തേക്കിറങാന്‍ നിര്‍ഭന്ധിക്കുന്ന പോലെതോന്നി. ഒരേ നിരയിലൂടെയുള്ള വാതിലുകളിലൂടെ പുറത്തെ തണുപ്പിലെക്കിറങ്ങി. പ്രകൃതി നഗ്നയായി നീല്‍ക്കുന്നതയാണ് അയാള്‍ക്ക് തോന്നിയത്. ഒരു സ്വപ്നാടകനേപ്പോലെ എങ്ങോറ്റെന്നില്ലാതെ അലഞ്ഞു നടന്നു. മണ്ണിലേക്ക് വീഴുമ്പോള്‍ ഭൂമി ക്കു മാറിടങ്ങള്‍ ഉള്ളതുപോലെ അയാള്‍ക്ക് തോന്നി. പിന്നെ മഴത്തുള്ളികള്‍ക്ക് മുലപ്പാളിന്റെ രുചിയാണെന്നും. കാറ്റിന്റെ ഈരമ്പലുകള്‍ രതിമൂര്ച്ചയുടെ അലസ ശബ്ദങ്ങളായി കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ചെളിയിലേക്ക് കമഴ്ന്നിറങ്ങി. പിന്നെ ആദി കാമനയുടെ ആവേശങ്ങളിലൂടെ,ഉയര്‍ച്ച താഴ്ചയിലൂടെ. പിന്നേയും തളര്‍ന്നുരങ്ങന്‍ ഭാവിക്കുമ്പോള്‍ മഴക്കാറുകള്‍ക്കിടയിലൂടെ ഒരു ചെറിയ ഇടിമിന്നല്‍ അയാളെ എന്തില്‍ നിന്നൊക്കെയോ ഉണര്‍ത്തി. നഗ്നതയുടെ സത്യങ്ങളെ ഒരു തുനിക്കീറുകൊണ്ടു മൂടി പുലരിയുടെ വെളിച്ചങ്ങളിലേക്ക് അയാള്‍ പടികയറിപ്പോയി. 

Wednesday, September 7, 2011

വേദനകള്‍

പുലരികളിലേക്ക് പിറക്കാതെ പോകുന്ന ചാപിള്ള രാത്രികള്‍ മാത്രമേ ജീവിതത്തില്‍ ഉണ്ടാവൂ എന്ന് തോന്നുംപോളൊക്കെ വേദനകള്‍ അയാള്‍ക്ക് ആശ്വാസം നല്‍കിയിരുന്നു.അപ്പോളൊക്കെ സ്വന്തം ശരീരത്തിന്‍റെ ഓരോ അണുവിലും വേദനയുടെ പിടിവള്ളികള്‍ക്കായി ayal  തിരയും. പിന്നെ എവിടെയെങ്കിലും, അത് ചിലപ്പോള്‍ കാലിലാവാം, അല്ലെങ്കില്‍ തലക്കുള്ളിലാവം, ഒരു വേദന കണ്ടെത്തി അതിലേക്കു അഴ്ന്നിറങ്ങും. സങ്കല്പങ്ങള്‍ ആശുപത്രിയിലേക്കും ഡോക്ടരിലെക്കും സാധ്യമായ ഏറ്റവും മാരക രോഗതിലെക്കും വഴുതിപ്പോകും. ഡോക്ടര്‍ പുതിയതായി കണ്ടെത്തിയ മാരക രോഗമാണ് തനിക്കെന്നു പറയുന്ന നിമിഷത്തെ ഒരു ചെറിയ പ്രണയത്തോടെ അയാള്‍ സ്വപ്നം കാണും. പിന്നെ സ്നേഹത്തിന്റെയും സ്വന്തനത്തിന്റെയും മുഖം മൂടികള്‍ പുതിയതായി പരിചയപ്പെട്ട ഏതെന്കിലും പെണ്‍കുട്ടിക്ക് ചാര്‍ത്തി നല്‍കി തന്റെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം ഈ രോഗമായിരുന്നു എന്നു ആശുപത്രി ക്കിടക്കായില്‍ വച്ച് പറയുന്ന നിമിഷം ആലോചിക്കുമ്പോള്‍ , നിര്വൃതിയുടെതോ നിസ്സഹായതയുടെയോ രണ്ടു തുള്ളി കണ്ണുനീര്‍ വീഴും. വേദന ശമിപ്പിക്കും എന്ന് പറയുന്ന മരുന്നുകള്‍ എല്ലാം തന്നെ അയാളുടെ കൈവശം ഉണ്ട്. ഓരോന്നും കഴിക്കുമ്പോള്‍ സാങ്കല്‍പ്പിക രോഗം തന്നെ വിട്ടുപോകുന്നതയും പ്രഭാതതിനും ജീവിതത്തിനും പുതിയ നിറം വെക്കുന്നതയും സ്വപ്നം കാണും. എന്നാല്‍ അവ വേദനയുടെ ഒരു തരിയെയെന്കിലും എടുത്തു മാറ്റാന്‍ തുടങ്ങുപോള്‍ എന്തെന്നറിയാതെ പേടിച്ചു പിന്നെയും വേദനകള്‍ക്കായി കേഴും.

എല്ലാം തകരുമെന്ന് തോന്നിയത് ഏറക്കുറെ പെട്ടന്നായിരുന്നു. ഏതോ ചില പുലരികളില്‍ അയാള്‍ അറിയാതെ തന്നെ പ്രകാശം കടന്നു വരാന്‍ തുടങ്ങി. മുഖം മൂടികള്‍ ഇല്ലാതെ ചിലപ്പോള്‍ കണ്ണീരും ചിലപ്പോള്‍ ചിരിയുമായി വന്ന പെന്കുട്ടിയുട്ടെ  സ്വാധീനം സമ്മതിക്കാന്‍ അയാള്‍ വിസംമതിചെങ്കിലും. വേദനക്ളിലേക്ക് ഊളിയിടാന്‍ തുടങ്ങിയ ഒരു ദിവസം അവള്‍ അയാളെ ആശുപതിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. ലക്ഷണങ്ങള്‍ പറയാനാവാതെ അയാള്‍ വിഷമിച്ചപ്പോള്‍ ചികിത്സ പരിശോധനകളിലേക്ക് നീണ്ടു. പരിശോധന റിപ്പോര്‍ട്ട്‌ വരുന്ന ദിവസം ഒരു ദുസ്വപ്നമായി അയാളുടെ രാത്രികളിലേക്ക്  പടര്‍ന്നു കയറി. തനിക്ക് രോഗമോന്നും ഇല്ലെന്നരിയുന്ന നിമിഷം അവളുടെ സ്നേഹം തനിക്ക് നഷ്ടപ്പെടുമെന്നും സാധാരണ മനുഷ്യരെ പ്പോലെ ജീവിതത്തിന്റെ പോരട്ട വഴികളിലേക്ക് എടുതെരിയപ്പെടും എന്ന് അയാള്‍ ഭയന്നു. എങ്കിലും രോഗമൊന്നും ഇല്ലാത്തതിന്റെ ഒരു ചെറിയ സന്തോഷം എവിടെയൊക്കെയോ നുരയുന്നുണ്ടായിരുന്നു.

ജീവിതം അതിന്റെ വഴികളില്‍ നിന്നും പിന്നെയും അയാളെ സ്വതന്ത്രനാക്കിയില്ല. പരിശോധന റിപ്പോര്‍ട്ട്‌ വന്നു. അയാളുടെ സ്വപ്നം പോലെ മാരക രോഗം അയാളില്‍ കണ്ടു പിടിക്കപ്പെട്ടു. വീട്ടില്‍ നിന്നും ജീവിതം  ആശുപത്രിക്കിടക്കയിലേക്ക് പറിച്ചു നടപ്പെട്ടു. തനിക്ക് ചുറ്റും ഒരിക്കലും ഒളിമങ്ങാതെ കത്തും എന്ന് കരുതിയ സ്നേഹത്തിന്റെ വിളക്കുകള്‍ എടുപരച്ചിളുകള്‍ക്ക് ചെവികൊടുക്കാതെ അണയാന്‍ വെമ്പുന്നത് അയാള്‍ കണ്ടു. പിന്നെ വേദനകള്‍ അത്ര സുഖകരം അല്ലെന്നും , ജീവിതത്തെ മറക്കാനുള്ള ആഴം അവക്കില്ലെന്നും ആരോ മനസിലേക്കു കുറ്റപ്പെടുത്തുന്ന രീതിയില്‍ പറയുന്നതും കേട്ടു. പുറത്തു മഴയുള്ള ഒരു രാത്രിയില്‍ കുറെ ശ്വസന ഉപകരണങ്ങളില്‍ നിന്നും സ്വയം രക്ഷിച്ചു അയാളുടെ ജീവന്‍ പുറത്തേക്കു പോയി. മഴയുടെ ഓരോ തുള്ളിയിലും അല്പമെങ്കിലും ജീവിതം നുകര്‍ന്ന്  അത് ഒരു പുല്‍ ചെടിയുടെ നാമ്പില്‍ നാളത്തെ സൂര്യനായി കാത്തു നിന്നു.

Thursday, September 1, 2011

ചുവന്ന പൂക്കള്‍

താഴ്വര സുന്ദരമായിരുന്നു. രക്തവര്‍ണന്കിത പൂക്കള്‍ ദൂരെ നിന്നു നോക്കിയാല്‍ തന്നെ കാണാം.മലയുടെ മുകളില്‍ നിന്ന്  നോക്കുമ്പോള്‍ ഒരു ചുവന്ന പുതപ്പ് പോലെ. ദുര്രൂഹമായ നിശബ്ദത തലം കെട്ടി നില്‍ക്കുന്ന പോലെ. ആളുകള്‍ ദൂരത്തെയും അകലത്തെയും ആഴങ്ങളെയും ഭയപ്പെട്ടു. മലയുടെ മുകളില്‍ നിന്ന് നോക്കിക്കാണാന്‍ അല്ലാതെതാഴേക്കിറങ്ങാന്‍ ആരും ധൈര്യം കാണിച്ചില്ല.വസന്തത്തിലെ ഒരു പ്രഭാതത്തിലാണ് അവിടെ ഒരു വൃദ്ധനെ ആളുകള്‍ കാണാന്‍ തുടങ്ങിയത് . മലയുടെ ഒരു വശത്ത് ഒരു കല്ലില്‍ അയാള്‍ വന്നിരിക്കും.വെയില്‍ ഉള്ളപ്പോള്‍ പോലും മൂടിപ്പുതച്ചു കൊണ്ട്. കിളവന്റെ കണ്ണുകളില്‍ ആരോടൊക്കെയോ ഉള്ള പകയും പേടിയും നിഴലിച്ചു നിന്നു. കൊച്ചു കുട്ടികള്‍ അടുത്തേക്ക് വരുമ്പോള്‍ വിചിത്രമായ ചില ശബ്ദങ്ങള്‍ ഉണ്ടാക്കി അവരെ ഓടിക്കാന്‍ അയാള്‍ ശ്രമിക്കും. ചിലപ്പോളൊക്കെ ആരോടെന്നില്ലാതെ വിളിച്ചു പറയും.

"പണ്ട്  ഈ  താഴ്‌വരയില്‍ ആളുകള്‍ ഉണ്ടായിരുന്നു. അവര്‍ രക്തം ശര്ധിച്ചാണ്  മരിച്ചത്..അവരുടെ രക്തം വീണതുകൊണ്ടാണ് പൂക്കള്‍ ചുവപ്പ്  നിറമായത് ".

ആളുകള്‍ വന്നും പോയ്ക്കൊണ്ടുമിരുന്നു .ഋതുക്കളും. മഴക്കാലത്ത്‌ മലമുകള്‍ ഏകാന്തമാകുമ്പോള്‍ അയാള്‍ നിലത്തു കിടക്കും .മഴത്തുള്ളികളെ ശരീരത്തിന്റെ നഗ്നതകളെ സ്പര്‍ശിക്കാന്‍ അനുവദിച്ചു കൊണ്ട്. ചിലപ്പോളൊക്കെ ഒഴുകി വരുന്ന ചെളിയെ നഗ്നതയെ മൂടിവെക്കാന്‍ അനുവദിച്ചു കൊണ്ട് . ഏതോ ഒരു പ്രഭാതത്തില്‍ താന്‍ ചുമക്കുന്നതായ് അയാള്‍ക്ക് തോന്നി. കൈ കൊണ്ട് വാ പോത്തിയപ്പോള്‍ കയ്യില്‍ നിറയെ രക്തം.ഒരു വശത്തേക്ക് തല ചായ്ച്ചു വെച്ച് ഭൂമിക്കു തന്റെ രക്തവും കൊടുത്തു അയാള്‍ മരിച്ചു.

പിന്നെയും വസന്തം വന്നു. മലമുകളില്‍ വിരിഞ്ഞ ചുവന്ന പൂവിനെ ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഏതോ യാത്രികന്റെ ചെരുപ്പിനടിയില്‍ പെട്ട് ആ പൂവും മന്നോടു ചേര്‍ന്നു.