Monday, April 15, 2013

പാഞ്ചാലി


രാമായണത്തിലെ സീതയെക്കളും എന്തോ എനിക്കിഷ്ടം പാഞ്ചാലിയെ ആണ്.
ദ്രുപദന്റെ പുത്രിയെ.
അഞ്ചിൽ ഒരാളെ സ്വയംവരം ചെയ്തവൾ .
ഒരമ്മയുടെ കൂർമ്മബുധിയിൽ അഞ്ചു പേരുടെയും ഭാര്യയായി ജീവിച്ചവൾ.
ചിലര്ക്കൊക്കെ വേറെയും ഭാര്യമാരുണ്ടായിരുന്നു .
എന്നിട്ടും ചൂത് കളിച്ചു തോറ്റപ്പോൾ പണയം വെക്കപ്പെട്ടവൾ.
ഭഗവൻ ഒരു ചെലയായി പോതിഞ്ഞവൾ.
എന്നിട്ടും വനവാസത്തിന്റെ ഓരോ നിമിഷവും ഭാര്തക്കന്മാർക്കൊപ്പം നിന്നവൾ.
വലിയൊരു ശരീരത്തിലെ എരിയുന്ന മരുഭൂമിയെ ഒരു സൗഗന്ധിക പൂകൊണ്ടു കുളിർപ്പിച്ചവൾ.
മുടിയഴിച്ച് ശപഥം ചെയ്തവൾ.
രക്തം കൊണ്ട് മുടി കഴുകിയവൾ.
അക്ഷയപാത്രം ഒരുക്കി കാവലിരുന്നവൾ.
സ്വന്തം കുട്ടികൾ തീയില വെന്തു മരിക്കുന്നത് കണ്ടു നില്ക്കെന്ബ്ടി വന്നവൾ
പതിവൃത്യതിന്റെ സുഖമുള്ള നോവിൽ
മോക്ഷയാത്ര വരെയും പണ്ടാവര്ക്കൊപ്പം പോയവൾ.
പരസ്പരം കനല്വരിയെരിയുന്ന പ്രണയ കോമരങ്ങളുടെ
പ്രഹസന നാടകത്തിൽ പെട്ടുപോകുമ്പോൾ
പിന്നെയും ഓര്ക്കുന്നു പാഞ്ചാലിയെ , അവളുടെ ഭർത്താക്കന്മാരെ

0 അഭിപ്രായ(ങ്ങള്‍):

Post a Comment