Tuesday, June 25, 2013

ചരട് പൊട്ടിയ പട്ടം

മനുഷ്യരുടെ മത്സരങ്ങളുടെയും മോഹങ്ങളുടെയും ഇടയ്ക്കു ചരട് മുറിഞ്ഞു പോയ ഒരു പട്ടം. കാറ്റിന്റെ കൈകളിൽ ദിശ അറിയാതെ കുറെ നാൾ ഒഴുകി നടന്നു. ഏതോ പള്ളിക്ക് മുകളിലൂടെ പറക്കുമ്പോൾ ദൈവത്തെ പറ്റി കേള്ക്കനിടവന്നു. സ്വയമറിയാതെ എപ്പോളോ പിന്നെയും മുകളില്ക്ക് പറക്കാൻ തുടങ്ങി. മുറിഞ്ഞു പോയ ചരടിനെ മറക്കാൻ, പുതിയൊരു ചരടിന്റെ സ്വന്തനവുമയി, ബന്ധങ്ങളുടെ സുഖമുള്ള ബന്ധനതിലേക്ക് കൈ പിടിക്കുന്ന ദൈവത്തെയും കാത്തു. ചിലപ്പോളൊക്കെ വേറെയും പട്ടങ്ങളെ കണ്ടു. ചരടുള്ളവയെ, ചരടില്ലതാതിനെ, അലഞ്ഞു നടക്കുന്ന പട്ടങ്ങൾ ഒത്തിരിയൊന്നും ഇല്ലായിരുന്നു. ചിലർ ചരട് പൊട്ടിയെങ്കിലും സാങ്കല്പികമായ ചരടിന്റെ താളത്തിനോത്ത് പിന്നെയും നൃത്തം തുടർന്ന് കൊണ്ടിരുന്നു.

എപ്പോലോക്കെയോ പൊട്ടിയ ചരടിന്റെ കഷ്ണങ്ങൾ ആകാശത്തിലൂടെ ഒഴുകി നീങ്ങുന്നത്‌ കണ്ടു. അപ്പോൾ കാറ്റിന് ഒരു രുദ്രഭാവം വരുന്നതും അറിഞ്ഞു. ഓര്മയുടെ കനലുകളെ ഊതി കത്തിക്കുന്ന, എല്ലാ മറകളെയും അടര്തി എടുക്കുന്ന ഒരു വല്ലാത്ത ഭാവം. ഏറ്റവും വേദനിപ്പിച്ചത് ഒരുമിച്ചു പറന്നു നടന്ന കാലത്തേ പറ്റി ഉള്ള ഒര്മാകളാണ്. ഒരുമിച്ചു കണ്ട കാഴ്ചകൾ, കാറ്റിന്റെ ഓരോ തലത്തിലും ഇലകിയാടിയ നൃത്തങ്ങൾ എല്ലാം.

എപ്പോൾ എന്നറിയില്ല. ചിലപ്പോൾ പരത്തി വിട്ട ആളുടെ പിഴവാകം, കാറ്റു ഒരു ലഹരിയായി തോന്നി. അതിൽ സ്വയം മറന്നു. ചരടുപോട്ടി എന്നരിയുംപോലെക്കും, അത് കുറെ താഴേക്കു പോയിരുന്നു. അയാൾ പിന്നെയും അത് വേറൊരു പട്ടത്തിനു ചര്തിക്കൊടുത്തു. തോക്കാതവരുടെ മത്സരങ്ങൾ പിന്നെയും തുടർന്നു.

ആകാശത്തിന്റെ നാലതിരുകളിലൂടെ അലഞ്ഞിട്ടും ഒരിടത്തും ചരടുമായി ദൈവത്തെ കണ്ടില്ല. ഏതോ വഴി പ്രസങ്ങകന്റെ വാക്കുകൾ കേട്ടു. ദൈവം സ്വര്ഗതിലനത്രേ. സ്വര്ഗതിലെക്കുള്ള വഴി അയാൾ പറഞ്ഞത് എന്താണെന്നു മനസിലായില്ല. പിന്നെയും പറക്കൽ തുടർന്ന്. ഏതോ നിമിഷത്തിൽ, ആകാശത്തിന്റെ അതിരുകൾ കടന്നു പോയി. എന്താണ് എന്നറിയുന്നതിനും മുൻപേ പകലും, രാത്രിയും മാഞ്ഞു. നിശബ്ദതയുടെ ഇരുട്ടോ വെളിച്ചമോ ഇല്ലാത്ത ലോകം. ഇവിടെ ആകുമോ സ്വര്ഗം ? ഇവിടെ ആയിരിക്കുമോ മനുഷ്യരുടെ ദൈവം, കാത്തിരിക്കുന്നത് ? സ്വയം ഒരു ഭാരമില്ലായ്മ തോന്നാൻ തുടങ്ങി. സ്വര്ഗം അടുത്ത നിമിഷത്തിൽ തുറക്കുമെന്ന് മനസ്സിൽ തോന്നാൻ തുടങ്ങി. ഭാരമില്ലയ്മയുടെ അനുഭവം സ്ഥിരം ആയപ്പോൾ ആ പ്രതീക്ഷയും നഷ്ടപ്പെട്ടു.

വേറെ ഏതെങ്കിലും പട്ടങ്ങൾ ഈ വഴി വന്നിട്ടുണ്ടാകുമോ ? അവർ സ്വർഗത്തിൽ എത്തിക്കനുമോ ? ആലോചോചിചിരിക്കുംപോൾ കണ്ണുകൾ പതുക്കെ അടയാൻ തുടങ്ങി. പിന്നെയും കാറ്റ് വീശാൻ തുടങ്ങി. പരിചയമില്ലാത്ത മണമുള്ള ആ കാറ്റു വേറെ എങ്ങോട്ടോ കൂട്ടിക്കൊണ്ടു പോയി. കന്നഞ്ഞിപ്പിക്കുന്ന കാഴ്ചകളുടെ ലോകം, നിറങ്ങൾ മാറി മറിയുന്നു. ഇതാകുമോ സ്വര്ഗം ? ആലോചിച്ചിരിക്കുമ്പോൾ ഒരു സൗര വാതകത്തിന്റെ ചൂട് അടുത്ത് വരുന്നതരിഞ്ഞു. സ്വയം തീപിടിക്കുന്നതും. ചാരമായി എരിഞ്ഞടങ്ങുമ്പോൾ, ഒരു തരി ചാരം മാത്രം പുറത്തേക്കു വന്നു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്.  താഴെ അപ്പോൾ ഒരാൾ ഉയര്പ്പിനെ പറ്റി പ്രസങ്ങിക്കുകയായിരുന്നു. 

0 അഭിപ്രായ(ങ്ങള്‍):

Post a Comment